തൃശൂര്‍: ചിറ്റിലപ്പിള്ളി മുള്ളൂരില്‍ ക്ഷേത്രം തല്ലിത്തകര്‍ത്തു. പ്രതികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് വിവിധ ഭക്തജനസംഘടനകള്‍ ആവശ്യപ്പെട്ടു.
മുള്ളൂര്‍ എടത്തറ കുടുംബക്ഷേത്രമാണ് ശനിയാഴ്ച വൈകീട്ട് ഒരുസംഘം തല്ലിത്തകര്‍ത്തത്. ശ്രീകോവിലും വിഗ്രഹങ്ങളും തകര്‍ത്തു. തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പറയുന്നു.
എടത്തറ കുടുംബം വകയാണ് ക്ഷേത്രം. ഈ കുടുംബത്തിലെ അംഗമായ സുരേന്ദ്രന് എന്നയാള്‍ കുറച്ചുനാള്‍ മുമ്പ് മതംമാറി ക്രിസ്തുമതം സ്വീകരിച്ചിരുന്നു. ഇയാളുടെ നേതൃത്വത്തിലെത്തിയ സംഘമാണ് ക്ഷേത്രം തകര്‍ത്തത്.
ക്ഷേത്ര അവകാശികളും പ്രദേശത്തെ ഹിന്ദുസംഘടനകളും പരാതി നല്‍കിയിട്ടുണ്ട്. എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. പ്രതികള്‍ക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
അതേസമയം പ്രതികളെ രക്ഷിക്കാന്‍ ഒരുവിഭാഗം ശ്രമം നടത്തുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: