ശ്രീനഗര്‍: ഭീകരരുടെ ഭീഷണി അവഗണിച്ച് സൈന്യത്തില്‍ ചേരാന്‍ കശ്മീരി യുവാക്കളുടെ തിരക്ക്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് സബ്സര്‍ ഭട്ടിന്റെ മരണവും കര്ഫ്യൂവുമൊന്നും ആര്‍മി റിക്രൂട്ട്മെന്റില്‍ പങ്കെടുക്കുന്നയുവാക്കള്ക്കു തടസ്സമായില്ല.
ഭീകരരുടെ ബന്ദാഹ്വാനത്തെ തള്ളി എണ്ണൂറു യുവാക്കള്‍ റിക്രൂട്ട്മെന്റ് റാലിയില്‍ പങ്കെടുത്തു. ശ്രീനഗര്‍, പത്താന് എന്നിവിടങ്ങളില്‍ നിന്നായി 815 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 799 പേര് പരീക്ഷക്കെത്തി. ശാരീരിക ക്ഷമതാ ടെസ്റ്റും മെഡിക്കല്‍ ടെസ്റ്റും വിജയിച്ചാണ് ഇവര്‍ പരീക്ഷക്കെത്തിയത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്കും തത്തുല്യ റാങ്കിലേയ്ക്കുമായിരുന്നു പൊതുപ്രവേശന പരീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: