ഗുരുവായൂര്‍: പാര്‍ത്ഥസാരഥി ക്ഷേത്ര വിമോചന പ്രക്ഷോഭങ്ങളുടെ ഭാഗമായി സമര്‍പ്പിക്കുന്ന ഭീമ ഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണം തടയാന്‍ ഗുരുവായൂര്‍ ക്ഷേത്രം ജീവനക്കാരും പോലീസും ശ്രമിച്ചത് വന്‍ ഭക്തജന പ്രതിഷേധത്തിനിടയാക്കി.
ഇന്നലെ രാവിലെ ക്ഷേത്ര വിമോചന സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്റെ നാലു നടകളിലും ഒപ്പുശേഖരണ യജ്ഞം സംഘടിപ്പിച്ചിരുന്നു. ഇതില്‍ തെക്കേ നടയില്‍ നടന്ന ഒപ്പുശേഖരണമാണ് തടയാനും അലങ്കോലപ്പെടുത്താനും ശ്രമമുണ്ടായത്.
വളരെ സമാധാനപരമായി ഒപ്പുശേഖരണം നടത്തിക്കൊണ്ടിരുന്ന പ്രവര്‍ത്തകരെ ഗുരുവായൂര്‍ ദേവസ്വം ആരോഗ്യ വിഭാഗം ജീവനക്കാരന് അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും ബലമായി ദേവസ്വം ഓഫീസിലേക്ക് കൂട്ടികൊണ്ടു പോവുകയും ഒപ്പുകള്‍ ശേഖരിച്ച കടലാസുകളും ലഘുലേഖകളും പിടിച്ചു വയ്ക്കുകയുമായിരുന്നു.
പിന്നീട് വിമോചന സമിതി ഭാരവാഹികളെത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകരേയും രേഖകളും വിട്ടു കൊടുക്കുകയും ചെയ്തു. വീണ്ടും ഒപ്പുശേഖരണം നടത്തുന്നതിനിടെ ടെമ്പിള്‍ സ്റ്റേഷന് എസ്.ഐ വന്ന് പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തകയും രേഖകള്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന ഭക്തന്മാര് അടക്കമുള്ളവര്‍ വിമോചന സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ടുവന്നതോടെ എസ്.ഐ ക്ക് ശ്രമമുപേക്ഷിക്കേണ്ടി വന്നു.
ഒരു മണി വരെ നീണ്ടു നിന്ന ഒപ്പുശേഖരണത്തില്‍ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ സഹകരണമുണ്ടായി. വിമോചന സമിതി ജനറല്‍ കണ്‍വീനര്‍ വി.മുരളീധരന്, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ ഹരി നാരായണന്, പി.വത്സലന്‍, ടി.വി.ഹരിദാസ്, എം.അനൂപ്, ഹരിനാരായണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: