റിയാദ് : സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കാഴ്ചവൈകല്യമുളള യുവാവിനെ പോലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതായി ആരോപണം. 2012ല്‍ കിഴക്കന്‍ പ്രവിശ്യയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കാളിയാണെന്ന സംശയത്തിലാണ് മുനീര്‍ ആദം എന്ന ഇരുപത്തിമൂന്നുകരനെ സൗദി പോലീസ് അറസ്റ്റ് ചെയ്തത്.
അതിനുശേഷം കുറ്റസമ്മതം നടത്തുന്നതായുള്ള സമ്മത പത്രത്തില്‍ പോലീസ് ഇയാളെ നിര്‍ബന്ധിച്ച് ഒപ്പുവെപ്പിച്ചെന്നാണ് ആരോപണം. കഴിഞ്ഞ ദിവസമാണ് ആദമിനെ വധശിക്ഷയ്ക്ക് ശിക്ഷിച്ച് സൗദി കോടതി ഉത്തരവിറക്കിയത്. രാജാവ് ഒപ്പു വെയ്ക്കുന്നതോടെയാണ് വധശിക്ഷ നടപ്പിലാക്കുന്നത്.
ഇതിനെതിരെനിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗതെത്തിയിട്ടുണ്ട്. കാഴ്ച്ച പൂര്‍ണമായും കേള്‍വി ഭാഗികമായും ഇല്ലാതിരുന്ന ആദത്തിന് പോലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് കേള്‍വിയും നഷ്ടപ്പെട്ടു. രാജാവിനു മാത്രമേ ആദമിനെതിരെയുള്ള ശിക്ഷ റദ്ദാക്കാന്‍ സാധിക്കൂ. മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പിലാക്കുന്ന അഞ്ചു രാജ്യങ്ങളില്‍ സൗദി അറേബ്യയും ഉള്‍പ്പെടും. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എന്‍ജിഒ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2016ല്‍ മാത്രം 154 പേരുടെ വധശിക്ഷയാണ് സൗദിയില്‍ നടപ്പിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: