ആലപ്പുഴ: കേരളത്തിലെ ഭക്ഷണക്രമം നാഗ്പൂരില്‍ നിന്നോ ദില്ലിയില്‍ നിന്നോ തീരുമാനിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പുന്നപ്രയില്‍ കനിവ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ ഭക്ഷണക്രമം പാലിച്ചുപോകാന് സംസ്ഥാന സര്‍ക്കാര്‍ സൗകര്യമൊരുക്കും. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ കഴിക്കാന്‍ പറ്റുന്നതാണ് ബീഫ്. ഇറച്ചി കഴിക്കുന്നവരില്‍ വലിയൊരു വിഭാഗം മാട്ടിറച്ചിയോട് താല്‍പ്പര്യം ഉള്ളവരാണെന്നും പിണറായി വിജയന് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന് ഈ വിഷയത്തില്‍ ഗൂഢ താല്‍പ്പര്യങ്ങളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: