ഹരിപ്പാട്: സ്ക്കൂട്ടറപകടത്തില്‍ മരിച്ച സഹോദരിമാര്‍ക്ക് നാടിന്റെ യാത്രാമൊഴി. കരുവാറ്റ പൂര്‍ണ്ണിമ നിവാസില്‍ പൂര്‍ണ്ണിമ (23), ആര്‍ദ്ര (14) എന്നിവര്‍ക്ക് ഗ്രാമത്തിന്റെ നാനാ ഭാഗത്തുനിന്നും എത്തിയ നൂറുകണക്കിന് ആള്ക്കാര് കണ്ണീരില്‍ കുതിര്‍ന്ന വിട നല്കി.
വീട്ടുമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന അമ്മയുടെ ഇടതുവശത്താണ് ഇരുവര്‍ക്കും ചിത ഒരുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30 ഓടെ ഇവര്‍ സഞ്ചരിച്ച സ്ക്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഹരിപ്പാട് താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാവിലെയാണ് വീട്ടില്‍ എത്തിച്ചത്.
ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ഇവരുടെ പിതാവ് ജയരാജന്റെ ദുഃഖം കണ്ട് വീട്ടിലെത്തിയവരും വാവിട്ട് കരഞ്ഞു. അമ്മ ജയ രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.
പൂര്ണ്ണി എറണാകുളത്തെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയിലും ആര്‍ദ്ര ബദനി ബാലികാമഠം ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡ് വിദ്യാര്‍ത്ഥിയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: