നെടുങ്കണ്ടം: കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍പ്പെട്ട കല്ലാര്പാലത്തിന്റെ ഉദ്ഘാടനം 30ന് നടക്കും. നബാര്‍ഡും കേന്ദ്രസര്‍ക്കാരും അനുവദിച്ച 3.72 കോടി രൂപ ഫണ്ടുപയോഗിച്ചാണ് പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 2016 മാര്‍ച്ചിലാണ് പഴയപാലം പൊളിച്ച് പുതിയ പാലത്തിന്റെ പണി ആരംഭിച്ചത്. 15 മാസ്സം കൊണ്ടാണ് പാലത്തിന്റ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പാലത്തിന്റെ ഉദ്ഘാടന ചടങ്ങിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപികരിക്കുച്ചിട്ടുണ്ട്.
നിലവില്‍ ഉണ്ടായിരുന്ന പാലത്തേക്കാള്‍ രണ്ട് മീറ്ററോളം ഉയരത്തിലാണ് പുതിയ പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ശക്തമായ വെള്ളപ്പൊക്കത്തില്‍ പോലും പാലത്തില്‍ വെള്ളം കയറാതിരിക്കുവാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഉയരം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മുരിക്കാശ്ശേരി ലൂര്‍ദ്മാതാ കണ്സ്ട്രഷന് കമ്പനിയാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 44.64 മീറ്റര്‍ നീളത്തിലും 11.05 മീറ്റര്‍ വീതിയിലുള്ള പാലത്തില്‍ ഇരുവശങ്ങളിലുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും ഉണ്ടാകും. തേക്കടി-മൂന്നാര്‍ സംസ്ഥാന പാതയില്‍ 1956ല്‍ പണികഴിപ്പിച്ചിരുന്ന പഴയ പാലം ഗതാഗതകുരക്കിനും അപകടത്തിനും പ്രധാന വേദിയായി തീര്‍ന്നിരുന്നു. പുതിയ പാലം ഉയര്‍ന്നതോടെ അപകട ഭീക്ഷിണി ഒഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: