തൃശൂര്‍: അടുത്ത ഒളിമ്പിക്സില്‍ രാജ്യത്തിന് അഭിമാനകരമായ വിജയം കൈവരിക്കാന്‍ കേരളത്തെ സജ്ജമാക്കുകയാണ് ഓപ്പറേഷന് ഒളിമ്പിയയുടെ ലക്ഷ്യമെന്ന് യുവജന കായിക മന്ത്രി എ.സി.മൊയ്തീന് പറഞ്ഞു. തൃശൂര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന ഓപ്പറേഷന് ഒളിമ്പിയ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലാലൂരില്‍ ഐ.എം.വിജയന്റെ പേരില്‍ 70 കോടി രൂപ ചെലവഴിച്ച് സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.കായിക താരങ്ങള്‍ക്കുളള ട്രാക്ക് സ്യൂട്ട് വിതരണം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു.
മേയര്‍ അജിത ജയരാജന്, പി.കെ.ബിജു എം.പി,കെ.വി.അബ്ദുള്‍ കാദര്‍ എം.എല്‍.എ, ജില്ലാ പഞ്ചായ്ത്ത് പ്രസിഡണ്ട് ഷീല വിജയകുമാര്‍, എ.കൗശിഗന്,സി.കെ.ജോര്‍ജ്ജ് തോമസ്,ഐ.എം.വിജയന്,ടി.പി.ദാസന്,മേഴ്സിക്കൂട്ടന്‍,വിന്‍സെന്റ് കാട്ടൂക്കാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: