ബെര്‍ലിന്‍: ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് ജര്‍മന്‍ കപ്പ്. ഫൈനലില്‍ അവര്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് എന്‍ട്രാച്ച് ഫ്രാങ്ക്ഫെര്‍ട്ടിനെ തോല്‍പ്പിച്ചു.ഇതു നാലാം തവണയാണ് ഡോര്‍ട്ട്മുണ്ട് ജര്‍മന്‍ കപ്പ് സ്വന്തമാക്കുത്തത്.
തുര്‍ച്ചയായി മൂന്ന് തവണ ഇവിടെ ഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങിയ ഡോര്‍ട്ട്മുണ്ട് ഇത്തവണ ജയിച്ചുകയറി.ഔബാമേയാംഗാണ് വിജയശില്‍പ്പി. നിര്‍ണായകമായ പെനാല്‍റ്റി ഗോളാക്കിയാണ് ടീമിന് വിജയം സ്മ്മാനിച്ചത്.
എട്ടാം മിനിറ്റില്‍ ഡംബ്ലി ബൊറൂസിയയ്ക്ക് ലീഡ് നേടിക്കൊടുത്തു.ലൂക്കാസ് നല്കിയ പാസുമായി കുതിച്ച ഡംബ്ലി പ്രതിരോധ നിരക്കാരനെ മറികടന്ന് പന്ത് വലയിലാക്കി. തുടര്‍ന്ന് ഗോള്‍ മടക്കാനായി പൊരുതിയ ഫ്രാങ്ക്ഫര്‍ട്ടിന്റെ ശ്രമം 30-ാം മിനിറ്റില്‍ ഫലം കണ്ടു. ഗാസിനോവിക്ക് നല്കിയ പാസ് റെബിക്ക് ഗോളാക്കി മാറ്റി.
രണ്ടാം പകുതിയില്‍ ഡോര്‍ട്ട്മുണ്ട് ഭംഗിയായി തുടങ്ങി.63-ാം മിനിറ്റില്‍ ഔബാമേയാംഗിന്റെ ഉയര്‍ത്തിയടിച്ച പന്ത് ഗോളിലേയ്ക്ക് നീങ്ങിയതാണ് .പക്ഷെ ഓടിയെത്തിയ ഫ്രാങ്ക്ഫര്‍ട്ട് പ്രതിരോധനിരക്കാന്‍ അപകടം ഒഴിവാക്കി.
നാലുമിനിറ്റുകള്ക്കുശേഷം ബൊറൂസിയയുട ക്രിസ്റ്റിയന്‍ പുലിസിക്കിനെ ഫ്രാങ്ക്ഫര്‍ട്ട് ഗോളി വലിച്ചിട്ടതിന് പെനാല്‍റ്റി വിധിച്ചു.സ്പോട്ട് കിക്ക് ഗോളാക്കി ഔബാമേയോംഗ് ടീമിന് വിജയം സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: