ചെറുപുഴ: ചെറുപുഴ-പെരിങ്ങോം റോഡിന്റെ പണി പൂര്‍ത്തിയാകാത്തതിനാല്‍ ഗതാഗത തടസം നേരിടുന്ന പാടിയോട്ടുചാല്‍, മച്ചി, കുണ്ടംതടം, പ്രദേശങ്ങളില്‍ മഴ പെയ്തതോടുകൂടി കാല്‍നടയാത്ര പോലും ദുഷ്കരമായി. കഴിഞ്ഞദിവസം പെയ്ത മഴയില്‍ പാടിയോട്ടുചാല്‍ ടൗണ്‍ റോഡില്‍ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പോകാന്‍ കഴിയാതെ രീതിയില്‍ വെള്ളം കെട്ടിക്കിടന്നു. തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് വെള്ളം കോരിമാറ്റുകയാണുണ്ടായത്. ഇരുഭാഗത്തും കോണ്‍ഗ്രീറ്റ് പാര്‍ശ്വഭിത്തി കെട്ടിയതിനാലാണ് റോഡില്‍ വെള്ളം ഒഴുകിപ്പോകാന്‍ വഴിയില്ലാതെ കെട്ടിക്കിടന്നത്. കുണ്ടംതടം വളവിലും മച്ചികയറ്റത്തിലും ചെളിമണ്ണില്‍ പുതഞ്ഞ് വാഹനങ്ങള്‍ തെന്നിനിങ്ങുന്നതു മൂലം അപകടമുണ്ടാകുന്നതിനാല്‍ കക്കയംചാല്കൊല്ലാട വഴിയാണ് ചെറുപുഴ നിന്നും പാടിയോട്ടുചാല്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നു പോകുന്നത്. ഇതിനാല്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ട് ത്രിശങ്കുവിലായ അവസ്ഥയിലാണ് കുണ്ടംതടം, മച്ചി പ്രദേശത്തുള്ളവര്‍. സമയബന്ധിതമായി പണി തീര്‍ക്കാതെ ജനങ്ങളുടെ പ്രതിഷേധം ഉയരുന്നതല്ലാതെ അധികൃതരുടെ കണ്ണുതുറക്കുന്നില്ലായെന്ന ആരോപണവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: