കണ്ണൂര്‍: കണ്ണൂര്‍ സമ്പൂര്‍ണ വൈദ്യുതിവല്‍കൃത ജില്ലയായതിന്റെ പ്രഖ്യാപനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. ജനപ്രതിനിധികളുടെയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും സുമനസ്സുകളായ ജനങ്ങളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായത്. ഇതിന്റെ ഭാഗമായി ജില്ലയില്‍ 13.66 കോടി രൂപ ചെലവില്‍ 11,223 കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി കണക്ഷന് നല്‍കാനായി. ദരിദ്ര വീടുകളില്‍ വയറിംഗ് ഉള്‍പ്പെടെയുള്ള പ്രവൃത്തികള്‍ സൗജന്യമായി ചെയ്തുകൊടുത്താണ് ഇത് സാധിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും പ്രശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അധ്യക്ഷത വഹിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, മേയര്‍ ഇ.പി ലത, പി.കെ.ശ്രീമതി എം.പി, ടി.വി രാജേഷ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കെ.എസ്.ഇ.ബി.എല്‍ ഡയരക്ടര്‍ ഡോ. വി ശിവദാസന്‍, ജനപ്രതിനിധികള്‍, പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: