സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന പിണറായി വിജയന് സര്‍ക്കാര്‍ ബീഫിന്റെ പേരില്‍ ഒച്ചപ്പാടുണ്ടാക്കി ജനത്തിന്റെ കണ്ണില്‍ പൊടിയിടുന്നത് പരിഹാസ്യമാണ്.വിപ്ളവത്തിന്റെയും സോഷ്യലിസത്തിന്റെയും പേരുപറഞ്ഞ് കേരളത്തെ തകര്‍ത്ത സിപിഎം പരസ്യമായി ബീഫ് കഴിച്ച് വിപ്ലവം ഉണ്ടാക്കുന്നത് വലിയ തമാശ തന്നെ.വിപ്ളവത്തിന്റെ ഈ തട്ടിപ്പു പാര്‍ട്ടി എന്താണെന്നു മലയാളിക്കറിയാം.
കേരളത്തെ അഴിമതിയില്‍ തുലച്ച കോണ്‍ഗ്രസിനു പകരം തെരഞ്ഞെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു വര്‍ഷംകൊണ്ട് സംസ്ഥാനംകണ്ട ഏറ്റവും വലിയ ജനവിരുദ്ധ സര്‍ക്കാരെന്ന പേരുതന്നെയാണ് സംമ്പാദിച്ചിരിക്കുന്നത്.അഞ്ചു വര്‍ഷം തികച്ചു ഭരിക്കില്ലെന്ന് ഇടതുപക്ഷ ബുദ്ധി ജീവികള്‍ തന്നെ വിലയിരുത്തിയ പിണറായി സര്‍ക്കാരിന്റെ ഗതികേടില്‍ സിപിഎം തന്നെ കേരളത്തില്‍ ഇല്ലാതാവാനിരിക്കെ ജനത്തിന്റെ അവകാശത്തെക്കുറിച്ചു പറയാന്‍ ഇവര്‍ക്ക് ലജ്ജയില്ലേ.
ജനങ്ങള്‍ക്കു ഇഷ്ടമുള്ളതു കഴിക്കാന്‍ സര്‍ക്കാര്‍ സൗകര്യം ചെയ്തുകൊടുക്കുമെന്നാണ് പിണറായി പറയുന്നത്.ഇഷ്ടമില്ലാത്തതാണോ ജനം കഴിച്ചുകൊണ്ടിരിക്കുന്നത്.ബീഫ് കഴിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കും എന്നാണ് പിണറായി വളഞ്ഞ വഴിയില്‍ പറഞ്ഞുകൊണ്ടുവരുന്നത്. അല്ലെങ്കിലും നേരും നെറിയും ഉള്ള വഴിയൊന്നും പണ്ടേ സിപിഎമ്മിനറിയില്ലല്ലോ.ഇങ്ങനേയും ഒരു പാര്‍ട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: