പാലാ: പകര്‍ച്ചപ്പനി ബാധിതര്‍ക്ക് മുഴുവന്‍ സമയ ചികിത്സ ലഭ്യമാക്കുതിനായി പാലാ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക ഡോക്ടറുടെ സേവനവും കിടത്തി ചികിത്സാ സൗകര്യവും ഉള്‍പ്പെടെ പനിക്ലിനിക് പ്രവര്‍ത്തനം ആരംഭിച്ചു. പതിവ് ഒ.പിക്ക് പുറമെ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടുവരെ മൂന്നാം നമ്പര്‍ ഒ.പിയിലാണ് പനി ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. കിടത്തി ചികിത്സ ആവശ്യമുള്ളവര്‍ക്കായി പുരുഷ-വനിതാ വാര്‍ഡുകളിലും കുട്ടികളുടെ വാര്‍ഡിലും പ്രത്യേക സജ്ജീകരണങ്ങളോടുകൂടിയ 10 വീതം കിടക്കകളും പനി ബാധിതര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.
ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് മുഴുവന്‍ സമയവും മരുന്ന് ലഭ്യമാക്കുന്നതിന് മൂന്ന് ഷിഫ്റ്റുകളിലായി ആറ് ഫാര്‍മസിസ്റ്റുമാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കും. ഫാര്‍മസി സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഫാര്‍മസി വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കുകയുള്ളു. പകര്‍ച്ചപ്പനി ബാധിതരുടെ തിരക്ക് പരിഗണിച്ച് പനിക്ലിനിക്ക് പ്രവര്‍ത്തിക്കുന്ന രാത്രി എട്ടുവരെ ഫാര്‍മസി തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പാലാ നഗരസഭയുടെ മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്മിറ്റിയെ തെരഞ്ഞെടുത്തു. കൊതുക് നിവാരണത്തിനായി എല്ലാ ഞായറാഴ്ചകളിലും ഡ്രൈഡേ ആരംഭിക്കും. എല്ലാ വീടുകളിലും ലഘുലേഖകള്‍ വിതരണം ചെയ്യും. പൊതു സ്ഥാപനങ്ങള്‍, സ്കൂളുകള്‍ തുടങ്ങിയവയുടെ പരിസരം ശുചീകരിക്കും. മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് നടന്ന യോഗത്തില്‍ റവന്യൂ, ആരോഗ്യവകുപ്പ് അധികൃതര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: