കോട്ടയം: മഴ ശക്തിപ്പെട്ടതോടെ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം കൂടി. ഇതോടെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേക പനി ക്ലിനിക്ക് തുടങ്ങാന്‍ ആരോഗ്യ വകുപ്പ് നിര്‍ബന്ധിതരായിരിക്കുകയാണ്.
സാധാരണ ദിവസങ്ങളില്‍ വരുന്നതിനേക്കാളും കൂടുതല്‍ രോഗികള്‍ ഒ.പികളില്‍ എത്തുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. ശരാശരി 300-350 രോഗികള്‍ വരെ എത്തുന്നുണ്ട്.
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും കാര്യമായ കുറവില്ല. ജില്ലയില്‍ 50ലധികം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മലയോരമേഖലയിലാണ് ഡെങ്കിപ്പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രോഗം മാരകമായി പടര്‍ന്ന് പിടിച്ചിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്കുന്ന സൂചന.
ജില്ലയിലെ ചില ഭാഗങ്ങളില്‍ എച്ച് വണ്‍, എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്കി. പകര്‍ച്ച വ്യാധികള്‍ പടരുമ്പോഴും മാലിന്യ നിര്മാര്ജ്ജനത്തില് തദ്ദേശ സ്ഥാപനങ്ങള്‍ അലംഭാവം തുടരുകയാണ്.
മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് ആവശ്യമായ ഫണ്ടില്ലാത്തത് മാലിന്യ നിര്‍മ്മാര്‍ജനത്തെ ബാധിച്ചിട്ടുണ്ട്. എന്‍ആര്‍എച്ച്എം വഴിയുള്ള ഫണ്ട് വിതരണം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. ഒരോ വാര്‍ഡിനും 20,000 രൂപ വീതമാണ് ലഭിക്കുന്നത്. മുന്‍ വര്‍ഷവും ഇതേ അവസ്ഥയിലായിരുന്നു. ഒടുവില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വന്തം ഫണ്ടെടുത്ത് ചെലവാക്കേണ്ടി വന്നു. ഇതേ അവസ്ഥയാണ് ഈ വര്‍ഷവും. മലിനജലത്തിന്റെ സാന്നിധ്യം മൂലം അതിസാരവും വ്യാപകമാകുന്നുണ്ട്.
ജില്ലയുടെ കായല്‍ മേഖലയിലാണ് അതിസാരം കണ്ട് വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: