ന്യൂദൽഹി: ബീഹാറിൽ കനത്ത മഴയിലും ഇടിമിന്നലിലും 23 പേർ മരിച്ചു. എട്ട് ജില്ലകളിലായി 18 പേർ മിന്നലേറ്റ് മരിച്ചു. കിഴക്കൻ ചന്പാരൻ ജില്ലയിൽ അഞ്ചു പേരും ജമൂയി ജില്ലയിൽ നാലും പടിഞ്ഞാറൻ ചന്പാരനിൽ ഒരാളും മുംഗർ, ഭഗൽപൂർ, മധേപുര ജില്ലകളിൽ രണ്ടു പേർ വീതവും വൈശാലി, സമസ്തിപൂർ ജില്ലകളിൽ ഓരോരുത്തരുമാണ് മരിച്ചത്. ഇത് കൂടാതെ അഞ്ചു പേർ മതിൽ ഇടിഞ്ഞു വീണുമാണ് മരിച്ചത്.
രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പടിഞ്ഞാറൻ ചന്പാരൻ ജില്ലയിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശി. സമീപ ജില്ലയായ ഒഡിഷയിൽ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി. ബർഗഡ് ജില്ലയിലും രണ്ടു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സംബൽപൂരിൽ കനത്ത ചൂടിനെ തുടർന്ന് നാല് പേരും മരിച്ചു. മൂന്ന് പേർ അംഗുലിലും ബർഗഡ് ജില്ലയിലുമാണ് മരിച്ചത്. അംഗലുലിൽ 42.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: