തിരുവനന്തപുരം: ഹണിട്രാപ്പ് വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു.
ശശീന്ദ്രന് നിരന്തരം ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം സി.ജെ.എം കോടതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ജൂലൈ 28 ന് ശശീന്ദ്രന് നേരിട്ട് ഹാജരാകണമെന്നും കോടതി അറിയിച്ചു.
ഹണിട്രാപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട മറ്റ് മാധ്യമപ്രവര്‍ത്തകരുടെ മൊഴികളും പരിശോധിച്ച ശേഷമാണ് ശശീന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി തീരുമാനിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ലൈംഗിക ചുവയോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്ന് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് കോടതി നടപടി.
കേസ് എടുത്ത കോടതി നടപടി സ്വാഭാവികമാണെന്നും അന്വേഷണത്തോട് താന്‍ സഹകരിക്കുമെന്നും എ.കെ ശശീന്ദ്രന് പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കോടതി ഒരവസരം തന്നിരിക്കുകയാണ്. കേസില്‍ അന്വേഷണം വേണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്നും ശശീന്ദ്രന് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: