ന്യൂദല്‍ഹി: എയർ ഇന്ത്യയെ വിൽക്കുന്നതിനെക്കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നു. എയര്‍ ഇന്ത്യയെ നഷ്ടം സഹിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്നു കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
എയര്‍ ഇന്ത്യയെ വില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. 50,000 കോടി രൂപയാണ് നിലവില്‍ എയര്‍ ഇന്ത്യയുടെ നഷ്ടം. രാജ്യത്തെ വ്യോമഗതാഗതത്തിന്റെ 86 ശതമാനവും സ്വകാര്യ കന്പനികളാണ് നിര്‍വഹിക്കുന്നത്. നൂറു ശതമാനവും സ്വകാര്യ കന്പനികള്‍ നിര്‍വഹിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
വിമാനങ്ങള്‍ക്കും മറ്റുമായി 20,000-25,000 കോടി രൂപയുടെ ആസ്തി എയര്‍ ഇന്ത്യക്ക് ഉണ്ട്. ബാക്കി പണത്തിനു എന്ത് ചെയ്യുമെന്നും അതുകൊണ്ട് വ്യോമയാന മന്ത്രാലയം എല്ലാ സാധ്യതകളും പരിശോധിക്കണമെന്നും ജെയ്റ്റലി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: