തിരുവനന്തപുരം: ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ചത് യുവതിയുടെ കാമുകനാണെന്ന് അമ്മ. വനിതാ കമ്മിഷനും സംസ്ഥാന പോലീസ് മേധാവിക്കും നല്കിയ പരാതിയിലാണ് യുവതിയുടെ അമ്മ ഇതു സംബന്ധിച്ച കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
കാമുകനുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതാണു മകള്‍ക്കു സ്വാമിയോട് ശത്രുതയുണ്ടാകാന്‍ കാരണമെന്നും അമ്മ നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തിനു ശേഷം പെണ്‍കുട്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് ഓടിക്കയറിയതെന്നും, 40 ലക്ഷം രൂപ വാങ്ങിയെന്ന് മൊഴി നല്‍കണമെന്ന് തങ്ങളോട് പോലീസ് ആവശ്യപ്പെട്ടതെന്നും അമ്മയുടെ പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
തങ്ങളുടെ കുടുംബവുമായി വര്‍ഷങ്ങള്‍ നീണ്ട ബന്ധമാണു സ്വാമിക്കുള്ളത്. മകളെ ഒരിക്കലും സ്വാമി ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വാമി തങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. സ്വാമി പിണങ്ങരുതെന്നും തനിക്ക് സ്വാമിയോട് അകല്‍ച്ചയില്ലെന്നും പറഞ്ഞാണു പെണ്‍കുട്ടി സ്വാമിയെ വിളിച്ചുവരുത്തിയതെന്നും പരാതിയില്‍ പറയുന്നു. സംഭവം ദിവസം രാവിലെ പെണ്‍കുട്ടി സ്വാമിയോട് പിണങ്ങിയിരുന്നതിനു ക്ഷമ ചോദിച്ചതായും നല്ല സൗഹൃദത്തിലായിരുനെന്നും പരാതിയിലുണ്ട്.
സംഭവം ഉണ്ടായ ദിവസം രാവിലെ പത്ത് മണിക്കു പുറത്തുപോയ മകള്‍ വൈകിട്ട് ആറരക്കാണു വീട്ടില്‍ തിരിച്ചെത്തിയത്. പകല്‍ സമയം അവര്‍ കാമുകനൊപ്പമാണു ചെലവിട്ടത്. അന്നു രാത്രിയില്‍ സ്വാമി ഹാളിലാണു കിടന്നിരുന്നത്. പാലും പഴങ്ങളും നല്കി താന്‍ മുറിയിലേക്കു പോയപ്പോഴാണു ബഹളം കേട്ടത്. മകള്‍ പുറത്തേക്ക് ഓടുന്നതും സ്വാമി രക്തത്തില്‍ കുളിച്ചു കിടക്കുന്നതുമാണു കണ്ടെതെന്നു മാതാവ് നല്കിയ പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: