ന്യൂദല്‍ഹി: അതിര്‍ത്തിയിലെ ഭീകരവാദം അവസാനിക്കുംവരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം സാധ്യമല്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. ക്രിക്കറ്റും ഭീകരവാദവും ഒന്നിച്ച് പോകില്ലെന്നും ഗോയല്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളും മുന്‍പ് ബിസിസിഐ കേന്ദ്ര സര്‍ക്കാരുമായി കൂടിയാലോചന നടത്തണമെന്നും ഗോയല്‍ ആവശ്യപ്പെട്ടു.
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനത്തിന് ഉത്തരവാദികള്‍ പാക്കിസ്ഥാനാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ഉഭയകക്ഷിബന്ധം അസാധ്യമാണെന്നും ഗോയല്‍ പറഞ്ഞു. പാക് ക്രിക്കറ്റ് ബോര്‍ഡുമായി ബി.സി.സി.ഐ ദുബായില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് വിജയ് ഗോയല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: