ന്യൂദല്‍ഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് തടഞ്ഞെന്ന് ആരോപിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ യുവാക്കള്‍ തല്ലിക്കൊന്നു. രവീന്ദ്ര കുമാർ (32) ആണ് കൊല്ലപ്പെട്ടത്. ദല്‍ഹി മെട്രോ സ്റ്റേഷന് സമീപം ജി ടി ബി നഗറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മെട്രോ സ്റ്റേഷന് സമീപം രണ്ട് യുവാക്കള്‍ മുത്രമൊഴിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയിൽ പെട്ട കുമാർ അവരെ തടയുകയും പൊതു ശൗചാലയത്തിൽ പോയി മൂത്രമൊഴിക്കാൻ ഇരുവർക്കും രണ്ട് രൂപ കൊടുക്കുകയും ചെയ്തിരുന്നു. ഇതിൽ അപമാനിതരായ യുവാക്കൾ പ്രതികാരം ചെയ്യുമെന്നും മുഖത്തിന്റെ ഷേപ്പ് മാറ്റുമെന്നും പറഞ്ഞ് മടങ്ങി. തുടർന്ന് 20 ഓളം ആളുകൾ രാത്രി കുമാറിനെ തേടി വരികയും തുണിയില്‍ കല്ലിട്ടും, മര കഷ്ണങ്ങള്‍ ഉപയോഗിച്ചും മർദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
യുവാക്കളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് സ്ഥലത്തുണ്ടായിരുന്ന മറ്റ് ഓട്ടോ ഡ്രൈവര്‍മാർ പോലീസിനോട് പറഞ്ഞു. പ്രതികൾ മദ്യം വാങ്ങിയ കടയിലെ സി സി ടി വിയിൽനിന്നും ഇവരെ കുറിച്ചുള്ള വിവരം ലഭിക്കുമെന്നാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി.
ഒരു വർഷം മുമ്പ് വിവാഹിതനായ കുമാറിന്റെ ഭാര്യ ഗർഭിണിയാണ്. മൂന്ന് സഹോദരന്മാരോടും രക്ഷിതാക്കളോടും കൂടി ഒരു വീട്ടിലായിരുന്നു കുമാർ താമസിച്ചിരുന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: