പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ ഭരണസമിതി യോഗത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ കൊണ്ടു വന്ന പ്രമേയം വോട്ടെടുപ്പിലൂടെ പാസ്സായി.ബി.ജെ.പി, യു.ഡി.എഫ് അംഗങ്ങളും പുന്നൂക്കാവ് വാര്‍ഡിലെ സ്വതന്ത്ര അംഗവും ഐക്യകണ്ഠേനയാണ് പ്രമേയം കൊണ്ടുവന്നത്.
ഭരണസമതിയില്‍ ഭൂരിപക്ഷമില്ലാത്ത പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപെട്ട് പഞ്ചായത്ത് ഓഫീസിന് മുന്പില് ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു.ഐ.സി.ഡി.എസ് അംഗനവാടി ടീച്ചര്‍ന്മാരെയും ,ഹെല്‍പ്പര്‍ന്മാരെയും തെരഞ്ഞെടുക്കുന്നതിന് രൂപീകരിച്ച കമ്മറ്റി പഞ്ചായത്ത് യോഗം കൂടാതെയാണ് രൂപീകരിച്ചതെന്നും, മിനുട്സില്‍ കൃത്രിമംനടന്നിട്ടുണ്ടെന്നും കാണിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് പ്രതിപക്ഷം പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ ബി.ജെപിയുടെ അഞ്ച് അംഗങ്ങളും,യു.ഡി.എഫിന്റെ നാല് അംഗങ്ങളും സ്വത്രന്ത്ര അംഗവും ഭരണസമതിയുടെ തീരൂമാനത്തിന് എതിരായി വോട്ടു ചെയ്തു.19 അംഗ ഭരണസമിതിയില്‍ പത്ത് വോട്ട് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ലഭിച്ചപ്പോള്‍ ഒന്‍പത് വോട്ടാണ് ഭരണകക്ഷിയായ എല്‍.ഡി.എഫിന് ലഭിച്ചത്.
പാര്‍ട്ടിപ്രവര്‍ത്തകരെ മാത്രം ഉള്‍പെടുത്തിയാണ് ഐ.സി.ഡി.എസ് കമ്മറ്റി രൂപികരിച്ചതെന്നും, പഞ്ചായത്ത് വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമകാര്യ പ്രവര്‍ത്തനങ്ങളിലും ഭരണകക്ഷിയായ എല്‍.ഡി.എഫ് പാര്‍ട്ടിനയം നടപ്പിലാക്കുകയാണെും പ്രതിപക്ഷം ആരോപിച്ചു. ബി.ജെ.പി അംഗങ്ങളായ ഷാജി തൃപ്പറ്റ്,മനോജ് കടിക്കാട്,ലസിത സുനില്‍, ഇന്ദിര പ്രഭുലന്,അനിത ധര്മ്മന് എന്നിവര്‍ പ്രതിക്ഷേധ സമരത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: