”വൃഥാ വൃത്തം, വൃഥായജ്ഞാഃ
വൃഥാവേദാഃ, വൃഥാ ശ്രുതം
വൃഥാതപശ്ച കീര്ത്തിശ്ച
യോ ദ്വേഷ്ടി മധുസൂദനം
(സഭാപര്‍വ്വം)
(=ഭഗവന്നിന്ദ എന്ന മഹാപാപം ചെയ്യുന്നവര്‍, ചിലപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്തേക്കാം, ചിലപ്പോള്‍ യജ്ഞങ്ങള്‍ അനുഷ്ഠിച്ചേക്കാം. വേദം അധ്യയനം ചെയ്തേക്കാം, ശാസ്ത്രം പഠിച്ചേക്കാം. തപസ്സു ചെയ്തേക്കാം. പ്രസിദ്ധിയും നേടിയേക്കാം. പക്ഷേ എല്ലാം നിഷ്ഫലങ്ങളാണ്)
ശ്രീകൃഷ്ണഭഗവാനെ ദ്വേഷിക്കുകയും നിന്ദിക്കുകയും മറ്റു ദേവന്മാരില്പ്പെട്ട ഒരു ദേവനായി മാത്രം കണക്കാക്കുക. ലൗകികവും വൈദികവും ആത്മീയവുമായ ഒരു കര്‍മ്മവും അവരെ പരമപദത്തില് എത്തിക്കുകയില്ല. നിഷ്ഫലം തന്നെയെന്ന് നാം മനസ്സിലാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: