ആലപ്പുഴ: അടച്ചുറപ്പുള്ള വീടില്ലാത്ത നിര്‍ദ്ധനയായ വിധവയും മക്കളും സന്മനസുള്ളവരുടെ കാരുണ്യം തേടുന്നു. സമ്പൂര്‍ണ ഭവന പദ്ധതിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ മേനി നടിക്കുമ്പോഴാണ് കൈനകരി തോട്ടുവാത്തല കാട്ടില്ചിറ കോളനിയില്‍ മേരിക്കുട്ടി (80)യാണ് ദുരിത ജീവിതം നയിക്കുന്നത്.
നാലുവര്‍ഷം മുമ്പ് തളര്‍ച്ച ബാധിച്ച് ഇവര്‍ക്ക് സംസാരിശേഷി നഷ്ടപ്പെട്ടിരുന്നു. നാല് പെണ്മക്കളാണ് മേരിക്കുട്ടിക്കുള്ളത്. ഇതില്‍ ഒരുമകള്‍ ഭര്‍ത്താവ് മരിച്ച് വിധവയായി കഴിയുന്നു.
ഇളയ മകള്‍ വിജി ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ ഏഴ്, അഞ്ച് വയസുള്ള രണ്ടു കുട്ടികളുമായി മേരിക്കുട്ടിക്കൊപ്പമാണ് കഴിയുന്നത്. വിജി കൂലിപ്പണിചെയ്താണ് കുടുംബ പുലര്‍ത്തിയിരുന്നത്. എന്നാല്‍ വാഹനാപകടത്തില്‍ വിജിക്ക് ഗുരുതരമായി പരിക്കേറ്റതോടെ കുടുംബം പ്രതിസന്ധിയിലായി.
ചികിത്സയ്ക്കുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണിവര്‍. അയല്‍വാസികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ കഴിയുന്നത്. നാലു മരത്തൂണുകളില്‍ ടര്പോളിന് വലിച്ചുകെട്ടി ചുറ്റും ചാക്കുവിരി മറച്ചുണ്ടാക്കിയ കുടിലിലാണ് ഇവര്‍ കഴിയുന്നത്.
മഴയത്ത് കൂര ചോര്‍ന്നൊലിക്കുകയാണ്. കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഫോണ്‍: 7025649924.
പ്രതികരിക്കാൻ ഇവിടെ എഴുതുക: