ആലപ്പുഴ: എംഎല്‍എ ഫണ്ട് ഉപയോഗിക്കുന്ന പദ്ധതികള്‍ക്ക് ഭരണാനുമതിക്കും സാങ്കേതികാനുമതിയും ലഭിക്കാന്‍ കാലതാമസം വരുന്നതായി മന്ത്രി ജി.സുധാകരന്റെ പ്രതിനിധി ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രത്യേക യോഗം വിളിക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച കളക്ടര്‍ പറഞ്ഞു.
ആലപ്പുഴ നഗരത്തിലെ കുഴല്‍ക്കിണറുകള്‍ അടിയന്തരമായി നന്നാക്കണമെന്നും ആറു വാര്‍ഡുകളില്‍ 10 ദിവസമായി വെള്ളം ലഭിക്കുന്നില്ല. ചന്ദനക്കാവിലെ കുഴല്‍ക്കിണര്‍ നന്നാക്കി പമ്പിങ് ആരംഭിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടനാട്ടിലെ പോള പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രമന്ത്രി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
ഒറ്റപ്പുന്ന ജങ്ഷനിലും പാതിരപ്പള്ളിയിലും സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കുന്നതിനായി റോഡ് സുരക്ഷാ കൗണ്‍സില്‍ സാധ്യതാ പഠനം നടത്തും.
ഓരുവെള്ളം തടയാന്‍ സ്ഥിരം റെഗുലേറ്ററുകള്‍ സ്ഥാപിക്കാനായി 15 സ്ഥലം കണ്ടെത്തി നിര്‍ദേശിച്ചതായും 475 ലക്ഷത്തിന്റെ അടങ്കല്‍ തയാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന ജങ്ഷനുകളിലും വാഹന പരിശോധന ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
സിവില്‍ സ്റ്റേഷനിലേക്ക് ജനങ്ങള്‍ക്കു പ്രവേശിക്കാനുള്ള രണ്ടു ഗേറ്റുകളും പ്രവൃത്തി സമയങ്ങളില്‍ തുറന്നിടണമെന്നും ജനം നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതിനിധി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: