ഇരിങ്ങാലക്കുട: വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീ കൂടല്‍മാണിക്യം കൊട്ടിലാക്കല്‍ മൈതാനില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ശ്രീരാമ മഹായജ്ഞം ശ്രീരാമ പൂജയോടെ സമാപിച്ചു.
യജ്ഞത്തിന്റെ യജമാനന് ബ്രഹ്മശ്രീ കൈമുക്ക് വൈദികന് രാമന് അക്കിത്തിരിപ്പാട്, സൂര്യകാലടി പുഷ്പന് ഭട്ടത്തിരിപ്പാട്, യജ്ഞഹോതാവ് മുന്‍ ശബരിമല ഗുരുവായൂര്‍ മേല്‍ശാന്തി ഏഴിക്കോട് ശശി നമ്പൂതിരിപ്പാട്, യജ്ഞാചാര്യ ഭക്തപ്രിയ രമാദേവി തൃപ്പൂണിത്തുറ, എടത്തിരിഞ്ഞി കൃഷ്ണന് നമ്പൂതിരി എന്നിവര്‍ യജ്ഞത്തിന് നേതൃത്വം നല്കി.
രാമായണ പാരായണം, രാമായണ പ്രഭാഷണം, ശ്രീരാമ സഹസ്രനാമം, സീതാസ്വയംവരം, സ്വയംവരപൂജ, വിദ്യാഗോപാലമന്ത്രാര്‍ച്ചന, വാസ്തുപൂജ, സാമൂഹിക അഭിഷേകം, അഭീഷ്ടഫലസിദ്ധിയജ്ഞം, മഹാഗണപതിഹോമം, നവഗ്രഹ പൂജ, ഹനുമദ് സേവ, ശ്രീരാമ മഹായജ്ഞം, സാംസ്കാരിക സമ്മേളനം എന്നിവ യജ്ഞത്തില്‍ നടന്നു.
യജ്ഞത്തിന്റെ സമാപനത്തില്‍ ആദരണ സഭ നടന്നു. യജ്ഞത്തില്‍ പങ്കെടുത്ത ആചാര്യന്മാരെയും സഹകരിച്ച വ്യക്തികളെയും യജ്ഞസഭയില്‍ ആദരിച്ചു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സെക്രട്ടറി വി.എം.വിജയകുമാര്‍, ജില്ല പ്രസിഡണ്ട് എ.പി.ഗംഗാധരന്, സംഘാടക കമ്മിറ്റി ചെയര്മാന് മുരളീധരന് പടിഞ്ഞാറ്റ്യേടത്ത്, ജനറല്‍ കണ്‍വീനര്‍ എം.സി.ബിജു, വര്‍ക്കിംഗ് ചെയര്മാന് മണിലാല്‍ ഇയ്യാനി, പ്രോഗ്രാം ട്രഷറര്‍ യു.കെ.ശിവജി, കോഡിനേറ്റര്‍ വി.എം.മധു, ജില്ല ജോ.സെക്രട്ടറി അഭിലാഷ് കണ്ടാരംതറ, രവീന്ദ്രന് ആറാട്ടുപുഴ, ജയന് പൂമംഗലം, മണി ശാന്തി എന്നിവര്‍ യജ്ഞത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: