മുണ്ടക്കയം: ഭര്‍ത്താവ് മരിച്ച ദുഖം മാറുന്നതിന് മുന്‍പാണ് വിധി രാധാമണിയുടെ കുടുംബത്തെ വീണ്ടും വേട്ടയാടിയത്. രണ്ടാഴ്ച മുന്‍പാണ് രാധാമണിയുടെ ഭര്‍ത്താവ് മരണപ്പെട്ടത്. പുല്ലകയാറിന്റെ തീരത്ത് പുറമ്പോക്കു ഭൂമിയില്‍ ആഞ്ഞിലി മരത്തിനു ചുവട്ടിലായിരുന്നു ഇവര്‍ ഷെഡ്ഡുവച്ചു താമസിച്ചു വന്നിരുന്നത്.
തൊട്ടടുത്ത് കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ചു നല്കിയ വീട് ഉണ്ടായിരുന്നങ്കിലും അടുത്തയിടെ മരിച്ച മകനെ സംസ്കരിച്ച സ്ഥലമായതിനാല്‍ താമസം ഷെഡ്ഡില്‍ തന്നെയായിരുന്നു. ഭീതിയില്‍ നിന്നും മൂവരും ഇനിയും മുക്തമായിട്ടില്ല. ചെല്ലമ്മയുടെ ദേഹമാസകലം പരുക്കേറ്റു. രാധാമണിയുടെ കൈകളിലും കാല്‍കളിലും പരുക്കുണ്ട്. അഖിലിന്റെ തലയ്ക്കാണ് മുറിവേറ്റിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: