മലപ്പുറം: മലപ്പുറം പടിഞ്ഞാറ്റുമുറിയില്‍ 67കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി പിടിയില്‍. പടിഞ്ഞാറ്റുമുറി കാരാട്ടുപറമ്പ് സ്വദേശിയായ വിനോദ് (37) ആണ് മലപ്പുറത്ത് പിടിയിലായത്. കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തിയ വിനോദിനെ നാടകീയമായി പോലീസ് പിടികൂടുകയായിരുന്നു.
മൂന്നാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. വിനോദും കൂട്ടുപ്രതി ഇബ്രാഹിമും തനിയെ താമസിക്കുന്ന വൃദ്ധയെ പട്ടാപ്പകലാണ് പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇരുവരും നാടുവിട്ടു. തുടര്‍ന്ന് പ്രതികള്‍ മൈസൂര്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പോലീസ് പിന്തുടരുന്നതറിഞ്ഞ് അവിടെ നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോയി. അന്വേഷണം ശക്തമായതിനെ തുടര്‍ന്ന് വിനോദ് ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാകാനെത്തിയപ്പോഴാണ് അറസ്റ്റ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കോട്ടയം കൈപ്പള്ളി കാക്കല്ലില്‍ വീട്ടില്‍ അനില്‍ സെബാസ്റ്റ്യന്‍(29), പത്തനംതിട്ട മുക്കുട്ടുതറ കണ്ടത്തില്‍ വീട്ടില്‍ അജിന് വര്‍ഗ്ഗീസ് (25), ഇടുക്കി പുളിക്കത്തടം കൂട്ടിക്കല്‍ വീട്ടില്‍ തോമസ്. കെ.മാത്യു (30), വണ്ടൂര്‍ കാരാട് ചെമ്പോത്തുംപൊയില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മലപ്പുറം സിഐ പ്രേംജിത്ത്, എസ്ഐ ബി.എസ്.ബിനു എഎസ്ഐമാരായ സാബുലാല്‍, രാമചന്ദ്രന്, അബ്ദുല്‍ അസീസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: