ലണ്ടന്‍: ആദ്യ മത്സരത്തിലെ വിജയം സമ്മാനിച്ച ആത്മബലവുമായി ഇന്ത്യ ഇറങ്ങുന്നു. ചാമ്പ്യന്‍സ് ട്രോഫി സന്നാഹമത്സരത്തില്‍ അവര്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടും. ജൂണ്‍ നാലിന് പാക്കിസ്ഥാനുമായി കൊമ്പുകോര്‍ക്കുന്നതിന് മുമ്പത്തെ അവസാന പരിശീലന മത്സരമാണിത്.ബംഗ്ലാദേശിനെതിരെ രോഹിത് ശര്‍മയെ
ഓപ്പണറായി ഇറക്കിയേക്കും. ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തില്‍ രഹാനെയും ധവാനുമാണ് ഇന്നിംഗ് തുറന്നത്. രഹാനെയ്ക്ക് ഏഴു റണ്‍സേ എടുക്കാനായെളളു. മത്സരത്തില്‍ ഇന്ത്യ 45 റണ്‍സിന്റെ വിജയം നേടി.
ഇന്ത്യ പ്രീമിയര്‍ ലീഗിലെ ഭൂരിഭാഗം മത്സരങ്ങളിലും രോഹിത് ശര്‍മ വണ്‍ ഡൗണ്‍ ബാറ്റ്സ്മാനായാണ് ഇറങ്ങിയത്. രോഹിത് വീണ്ടും ഓപ്പണറായി തിരിച്ചെത്തുകയാണ്.
2013 ലെ ചാമ്പ്യന്‍സ് ട്രോഫിയിലാണ് ധോണി രോഹിതിനെ ഓപ്പണറായി പരീക്ഷിക്കുന്നത്. ഈ പരീക്ഷണം വിജയം കണ്ടു. രോഹിത്- ധവാന് ഓപ്പണിങ്ങ് കൂട്ടുകെട്ട് ഇന്ത്യയുടെ ഒട്ടെറെ വിജയങ്ങള്‍ക്ക് നിര്‍ണായക പങ്കുവഹിച്ചു.
ആദ്യ സന്നാഹ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടി നായകന് കോഹ്ലി ഫോമിലായിക്കഴിഞ്ഞു. കോഹ്ലിക്കൊപ്പം ധോണിയും ആദ്യ മത്സരത്തില്‍ തകര്‍ത്തടിച്ചു.
വൈറല്‍ പനിയില്‍ നിന്ന് സുഖം പ്രാപിച്ചുവരുന്ന യുവരാജ് ഇന്ന് മത്സരത്തിറങ്ങാനുളള സാധ്യത കുറവാണ്. യുവരാജ് വിട്ടുനിന്നാല്‍ കേദാര്‍ യാദവിന് അവസരം ലഭിക്കും.
ഏറെക്കാലത്തിനുശേഷം ടീമില്‍ തിരച്ചെത്തിയ മുഹമ്മദ് ഷമി , ഭൂവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരടങ്ങുന്ന ഇന്ത്യന്‍ പേസ്നിരയും ശക്തമാണ്.
ഏകദിനത്തില്‍ കരുത്താര്ജച്ചുവരുന്ന ടീമാണ് ബംഗ്ലാദേശ്.2015 ലെ ലോകകപ്പില്‍ അവര്‍ ക്വാര്‍ട്ടര്‍ഫൈനല്‍ വരെയെത്തി. അടുത്തിടെ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് അവര്‍ ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തി.മുസ്താഫിസുര്‍ റഹ്മാന്, റ്യൂബല് ഹുസൈന്, ടസ്ക്കിന് അഹമ്മദ്, നായകന്
മുഷ്റഫി മോര്ടാസാ എന്നിവരടങ്ങുന്ന ടീം ശക്തമാണ്. 2015 ല്‍ ഇന്ത്യ ഒരു ഏകദിനത്തില്‍ ബംഗ്ലാദേശിനോട് തോറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: