ലണ്ടന്‍: ബൗര്‍മാരുടെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം.മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തില്‍ അവര്‍ ഏഴ് വിക്കറ്റിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇംഗ്ലണ്ട് 2-1 ന് പരമ്പര സ്വന്തമാക്കി.
ടോസ് നേടി ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ടിനെ31.1 ഓവറില്‍ 153 റണ്‍സിന് പുറത്താക്കിയ ദക്ഷിണാഫ്രിക്ക 28.5 ഓവറില്‍ മൂന്ന് വിക്കറ്റിന് 156 റണ്‍സ് നേടി.
ദക്ഷിണാഫ്രിക്കന്‍ പേസര്‍ റബഡ നാലുവിക്കറ്റും പാര്‍ണല്‍ മഹാരാജ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. റബാബ 12 റണ്‍സിനാണ് നാലു വിക്കറ്റ് എടുത്തത്.
ഓപ്പണര്‍ അംല (55), ഡിക്കോക്ക് (34), ഡുമിനി (28), എബി ഡിവില്ലിയേഴ്സ് (27 നോട്ടൗട്ട് ) എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങി.ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന് അഞ്ച് ഓവറില്‍ 20 റണ്‍സിന് ആറു വിക്കറ്റുകള്‍ നഷ്ടമായി.ഈ തകര്‍ച്ചയില്‍ നിന്ന് അവര്‍ക്ക് കരകയറാനായില്ല.
ബെയര്‍സ്റ്റോയും വില്ലിയും റോണാള്‍ഡ് ജോണ്‍സും മാത്രമാണ് പിടിച്ചുനിന്നത്.
67 പന്തില്‍ എട്ട് ബൗണ്ടിയുടെ പിന്‍ബലത്തില്‍ 51 റണ്‍സ് നേടി ബെയര്‍സ്റ്റോ ടോപ്പ് സ്കോററായി.വില്ലി 26 റണ്‍സ് നേടിയപ്പോള്‍ റോണാള്‍ഡ് ജോണ്‍സ് 37 റണ്‍സുമായി പുറത്താകാതെ നിന്നു.
റോയ്( 4), ഹെയ്ല്‍സ് (1), റൂട്ട് (2), മോര്ഗന് (8) ,ബട്ട്ലര്‍ (4) , റാഷിദ് (0) ജെ ടി ബാള്‍ (7), ഫിന് (3) എന്നിവര്‍ അനായാസം കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: