കണ്ണൂര്‍: കാലിച്ചന്തകള്‍ വഴിയുള്ള അറവുമാടുകളുടെ വില്‍പ്പന നിരോധിച്ച നടപടിക്കെതിരെ കണ്ണൂര്‍ സിറ്റിയില്‍ പശുവിനെ പരസ്യമായി വെട്ടിക്കൊന്ന് ഇറച്ചി വിതരണം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് ഷറഫുദ്ദീന് കാട്ടാമ്പള്ളി എന്നിവര്‍ക്കാണ് സസ്പെന്ഷന്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണ് നടപടിയെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി കെപിസിസിയും അറിയിച്ചിട്ടുണ്ട്.
പശുവിനെ പരസ്യമായി വെട്ടിക്കൊന്ന സംഭവം വിവാദമായതോടെ കണ്ണൂര്‍ ഡിസിസി പ്രസിഡന്റിനോട് വിശദീകരണം ചോദിച്ചതിന്റെ തുടര്‍ച്ചയായാണ് നടപടി. മൂവരുടെയും പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. വരുംദിവസങ്ങളില്‍ ഇവരോട് സംഭവം സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെടുമെന്നും അറിയുന്നു. കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുളള നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: