ന്യൂദല്‍ഹി: എയറിന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും തമ്മിലുള്ള ലയനത്തില്‍ ക്രമക്കേടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സിബിഐ അന്വേഷണം തുടങ്ങി. 2011ല്‍ യുപിഎ ഭരണകാലത്ത് നടന്ന ലയനം ആയിരക്കണക്കിന് കോടികളുടെ നഷ്ടം ഖജനാവിന് ഉണ്ടാക്കിയെന്നാണ് കേസ്. 111 വിമാനങ്ങള്‍ വാങ്ങിയതിലും പാട്ടത്തിന് എടുത്തതിലും ക്രമക്കേടുണ്ടെന്നു കണ്ട് അന്വേഷിച്ച് മൂന്ന് കേസുകളെടുത്തു കഴിഞ്ഞു.
കുറ്റകരമായ ഗൂഡാലോചന, അഴിമതി തുടങ്ങിയവയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.യുപിഎ ഭരിച്ച 2004 മുതല്‍ 2008 വരെയുള്ള കാലത്ത് വിമാനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്ന് അന്വേഷിക്കാന്‍ ജനുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. പ്രശാന്ത് ഭൂഷണ് നല്കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്. 2017 ജൂണിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
കനത്ത നഷ്ടത്തിലോടുന്ന എയറിന്ത്യ പത്തു വര്‍ഷത്തേക്കുള്ള 30,000 കോടിയുടെ രക്ഷാ പാക്കേജിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 48,000 കോടിയാണ് മൊത്തം നഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: