ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന് വേണ്ടി നിയമ പോരാട്ടം നടക്കുന്നതിനിടെ പുതിയ വെളിപ്പെടുത്തലുമായി പാക്കിസ്ഥാന്. രാജ്യത്ത് അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളെ കുറിച്ച് നിര്‍ണായകമായ വിവരങ്ങള്‍ കുല്‍ഭൂണ്‍ നല്‍കിയെന്നാണ് പാക്കിസ്ഥാന്റെ വെളിപ്പെടുത്തല്‍.
വിഷയം സംബന്ധിച്ച് പാക്ക് വിദേശകാര്യ ഓഫീസ് വക്താവ് നഫീസ് സക്കറിയ ഡോണ്‍ ന്യൂസിനോട് വെളിപ്പെടുത്തല്‍ നടത്തിയതായി ഒരു ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്.
കുല്ഭൂഷണ് ഇന്ത്യന്‍ ചാരനാണെന്നതിനുള്ള മതിയായ തെളിവ് തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് പാക്ക് അറ്റോര്‍ണി ജനറല്‍ അഷര്‍ ഒസാഫ് അവകാശപ്പെട്ടതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് സക്കറിയയുടെ വെളിപ്പെടുത്തല്‍.
കുല്ഭൂഷണ് ചാരനാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ ഐസിജെയ്ക്ക് മുന്‍പാകെ മാത്രമെ ഹാജരാക്കൂ എന്നും ഒസാഫ് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: