ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുന്‍പ് കെ.എം.മാണിയെ എല്‍ഡിഎഫിലേക്കു ക്ഷണിച്ചിരുന്നുവെന്നും ഓഫര്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ മാണി മുഖ്യമന്ത്രിയാകുമായിരുന്നുവെന്നും മന്ത്രി ജി.സുധാകരന്. ഇപ്പഴും ആ ഓഫര്‍ നിലനില്ക്കുന്നുണ്ടല്ലോ. മാണിയെ താങ്ങി ഇക്കഴിഞ്ഞ രണ്ടു തവണയും കോട്ടയത്ത് മാണിയെ ജയിപ്പിച്ചതും അതിനാലാണല്ലോ.
കാര്യം പറഞ്ഞു വരുമ്പോള്‍ മാണി എല്‍ഡിഎഫില്‍ തന്നെയാണ്. ഇനി പേരിനൊരു മാമോദീസാമുക്കി നേരെയങ്ങ് മുഖ്യമന്ത്രി ആക്കിക്കൂടേ. മാണിക്കാണെങ്കില്‍ മുഖ്യമന്ത്രിയായിട്ടുവേണമൊന്നു വിശ്രമിക്കാന്‍.
പക്ഷേ മുഖ്യന് പിണറായിയെ എന്തു ചെയ്യും. ഒന്നിനും തന്നെക്കൊണ്ടു കൊള്ളില്ല എന്ന് തെളിയിച്ചു കഴിഞ്ഞ സ്ഥിതിക്ക് മാണിക്കുവേണ്ടി ഒരു സ്ഥാന ത്യാഗമൊക്കെ പിണറായിക്കാകാം. അങ്ങനെ ആകുരിശില് നിന്നും രക്ഷപെട്ട് മാണിയുടെ ചുമലില്‍ ഭാരമേല്പ്പിച്ച് വരുംവരായ്ക മുഴുവന്‍ മാണിയുടെ ചെലവില്‍തന്നെ എഴുതുകയുമാവാം. എന്തായാലും സുധാകരന്റെ നെടുങ്കണ്ടത്തെ പ്രസംഗം മാണിക്ക് നെടുങ്കന്‍ കുളിരു പ്രദാനം ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല.
മാണിയെ പുകഴ്ത്തിയാണ് സുധാകരന് നെടുങ്കണ്ടത്തു പ്രസംഗിച്ചത്. അതിലൊരു ആവര്‍ത്തിച്ചുള്ള ക്ഷണവും പതിയിരിക്കുന്നുണ്ട്. പക്ഷേ സിപിഎമ്മിന്റെ ബുദ്ധിയല്ല മാണിയുടേത്. മുഖ്യമന്ത്രിയാകുന്നതോടെ തന്റെ പേരിലുള്ള കേരളാകോണ്‍ഗ്രസിന്റെ ശവമടക്കം സിപിഎം നടത്തുമെന്നും മാണിക്കറിയാം. അങ്ങനെ വന്നാല്‍ കുഞ്ഞുമാണി എന്തു ചെയ്യും. കുഞ്ഞുമാണിക്കുവേണ്ടിയാണല്ലോ കേരളാ കോണ്‍ഗ്രസ് എംമ്മിനെ കൊണ്ടു നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: