സ്വര്‍ണം ഉപയോഗിക്കുന്നതില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം മലയാളികള്ക്കാണത്രെ. പെട്ടിക്കടകള്‍ പോലെ മുളച്ചുപൊന്തുന്ന ആഭരണശാലകളില്‍ നഷ്ടം വന്ന് പ്രവര്‍ത്തനം അവസാനിച്ച വാര്‍ത്തയൊന്നും കേള്‍ക്കാറില്ല. ഉപഭോക്താക്കളെ വശീകരിക്കാനെന്തല്ലാം പരസ്യങ്ങള്‍, പാരിതോഷികങ്ങള്‍ പിന്നെ എല്ലാവര്ക്കും ഹോള്‍ മാര്‍ക്ക്, 916. പഴയ സ്വര്‍ണം വില്ക്കുമ്പോള് ഒന്നും നഷ്ടപ്പെടുന്നില്ല, പരസ്യത്തിന്റെ മായാ പ്രപഞ്ചം. അതിന് വന്‍കിട വ്യാപാരികള്‍ കോടിക്കണക്കിന് രൂപ ചെലവാക്കുന്നു. വാങ്ങുമ്പോഴും വില്ക്കുമ്പോഴും ഉപഭോക്താവിന് നഷ്ടം സംഭവിക്കുന്ന ഒരേ ഒരു വസ്തു സ്വര്‍ണമാണ്. ചെറിയ നിലയില്‍ കച്ചവടമാരംഭിച്ച പല സ്വര്‍ണ്ണക്കടകളും ഇന്ന് ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ആദര്‍ശപ്രമാണങ്ങളും പ്രത്യയശാസ്ത്രാവേശവുമെല്ലാം ആര്ഭാടങ്ങള്ക്കുമുന്നില് മുട്ടുമടക്കുന്നു. പൊന്നും പണവുമില്ലെങ്കില്‍ പെണ്ണ് പുരനിറഞ്ഞ് നിന്നതുതന്നെ. കലാലയങ്ങളില്‍ എല്ലാ യുവജന പ്രസ്ഥാനങ്ങളും സ്ത്രീധനം വേണ്ടെന്ന് കൂട്ടപ്രതിജ്ഞയെടുക്കും. വിവാഹാകാര്യം വരുമ്പോള്‍ അത് കുടുംബത്തിന് വിട്ടുകൊടുക്കും. മൂന്നുനാലുവര്‍ഷം മുന്‍പ് ബറോഡയില്‍ ഒരു മാസം താമസിക്കുന്നതിനവസരമുണ്ടായി. അവിടെ സ്ത്രീകളാരും ആഭരണം ധരിച്ചുകണ്ടില്ല. അപൂര്‍വം ചിലരെ കണ്ടത് മലയാളികളെ മാത്രമായിരുന്നു. വിവാഹത്തിനുപോലും അവിടെ കാര്യമായി ആഭരണങ്ങള്‍ അറിയാറില്ലത്രെ. മറ്റു പല സംസ്ഥാനങ്ങളിലും ആഭരണങ്ങളണിയാന്‍ അമിതാവേശമില്ല.
ചെറാട്ടു ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: