കരുനാഗപ്പള്ളി: ഒപിയില്‍ നിന്ന രോഗികളെ പരിശോധിക്കാതെ മീറ്റിങ്ങിന് പോയി തിരികെ വന്ന ഡോക്ടറെ രോഗികള്‍ ചോദ്യം ചെയ്തതില്‍ ക്ഷുഭിതനായ ഡോക്ടര്‍ രോഗിയെ കയ്യേറ്റം ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ഹോസ്പിറ്റലില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
ഇരുനൂറോളം രോഗികള്‍ ഉണ്ടായിരുന്ന ഒപിയില്‍ കുറച്ചുപേരെ നോക്കിയശേഷം മീറ്റിങ്ങ് ഉണ്ടെന്നും പറഞ്ഞ് പുറത്തേക്ക് പോയ ഡോക്ടറെ പ്രതീക്ഷിച്ച് നിന്ന രോഗികള്‍ ഡോക്ടര്‍ തിരികെ എത്തിയപ്പോള്‍ ചോദ്യം ചെയ്തപ്പോഴാണ് ഡോക്ടര്‍ രോഗിയെ കയ്യേറ്റം ചെയ്തത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സൂപ്രണ്ടിനെ ഉപരോധിച്ചു. കരുനാഗപ്പള്ളി എസ്ഐ സജീവ്കുമാറിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കുറ്റക്കാരനായ ഡോക്ടര്‍ക്കെതിരെ നടപടി എടുക്കാമെന്ന് സൂപ്രണ്ട് ഉറപ്പു നല്‍കിയശേഷമാണ് യുവമോര്‍ച്ചയുടെ ഉപരോധസമരം അവസാനിപ്പിച്ചത്. ഉപരോധം യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ടി.വി.സനില്‍ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: