ആര്‍എസ്എസ് പ്രവര്‍ത്തകരെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്ന സിപിഎം അവരുടെ ബദ്ധവൈരിയുടെ സ്ഥാനത്ത് സ്വയംസേവകരെ സ്ഥിരമായി പ്രതിഷ്ഠിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോള്‍ വന്നുവന്ന് തങ്ങള്‍ക്ക് വിരോധമുള്ളവരെ എതിര്‍ത്ത് നശിപ്പിക്കാന്‍ അവരെ ആര്‍എസ്എസ് എന്നു മുദ്രകുത്തിയാല്‍ മതി എന്നൊരു നിലപാടാണ് സിപിഎം എടുത്തിരിക്കുന്നത് എന്നുതോന്നുന്നു.
അഴിമതിക്കും പൊതുമുതല്‍ കൈയേറ്റത്തിനും എതിരായി നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന ഉദേ്യാഗസ്ഥര്‍, തങ്ങളുടെ സങ്കുചിതവും ഏകപക്ഷീയവും നിയമവിരുദ്ധവുമായ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരായി നിയമവും ചട്ടവും അനുസരിച്ചു നടപടികള്‍ കൈക്കൊള്ളുന്ന പോലീസുദേ്യാഗസ്ഥര്‍, നീതിന്യായ കോടതികള്‍ എല്ലാം സിപിഎമ്മുകാര്‍ക്ക് ആര്‍എസ്എസുകാരാണ്.
ആര്എസ്എസുകാരായാല് പിന്നെ അവരെ പുലഭ്യം പറയാം. അധികാരമുപയോഗിച്ച് പീഡിപ്പിക്കാം, ആക്രമിക്കാം. ആരും ഒന്നും ചോദിക്കുകയില്ല എന്നാണ് സഖാക്കളുടെ ധാരണ.
ആര്. ഗോപാലകൃഷ്ണന് നായര്‍
ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: