കൊല്ലം: കൊല്ലം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചുവന്ന അന്തര്‍സംസ്ഥാന വാഹനമോഷ്ടാക്കളെ ആന്റി് തെഫ്റ്റ് സ്ക്വാഡ് അറസ്റ്റ് ചെയ്തു.
പെരിനാട് ചേറ്റുകടവ് ബംഗ്ലാവില്‍ വീട്ടില്‍ മോഹനന്റെ മകന് ശബരി എന്ന ആകാശ് മോഹന്‍ (19), കൊല്ലം വെസ്റ്റ് കാങ്കത്തുമുക്കിന് സമീപം മണ്ണാന്റെഴികം വീട്ടില്‍ ഷാഹുല്‍ (18), ഇരവിപുരം വലിയവിള സുനാമി ഫ്ലാറ്റില്‍ നാസറിന്റെ മകന് തന്‍സീം (19), കൊട്ടിയം സിതാര ജംഗ്ഷന് കൊട്ടുമ്പുറം പള്ളിക്ക് സമീപം കമറുദീന്റെക മകന് ഷാരൂക് ഖാന് (19) എന്നിവരാണ് പോലീസ് പിടിയിലായത്. ഇന്നലെ വൈകിട്ട് വാഹനപരിശോധനക്കിടെ പിടിയിലായ ഇവരുടെ പക്കല്‍ നിന്നും രണ്ട് ബൈക്കുകളും വ്യാജ നമ്പര്‍ പ്ലേറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. വാഹനപരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇവര്‍ തമിഴ് നാട്ടില്‍ ലഹരിവസ്തുക്കള്‍ വാങ്ങുന്നതിന് പോകുകയും അതിനുശേഷം അവിടെയുള്ള ബൈക്കുകള്‍ മോഷണം ചെയ്ത് കേരളത്തില്‍ കൊണ്ട് വരുന്നതുമാണ് ഇവരുടെ രീതി.
ഇവരുടെ സംഘതലവനായ ഇരവിപുരം സ്വദേശി കൊച്ചലി എന്ന സെയ്തുഅലി കഴിഞ്ഞആഴ്ച എറണാകുളം റൂറല്‍ പോലീസിന്റെ പിടിയിലായിട്ടുള്ളതാണ്. ഇവരുടെ കൂട്ടുപ്രതിയായ തിരുവനന്തപുരം കാപ്പില്‍ സ്വദേശി ഷാഹുല്‍ പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. ഇവര്‍ തമിഴ്നാട്ടില്‍ വാഹനപരിശോധനക്കിടെ പോലീസിനെ ഇടിച്ചുതെറിപ്പിച്ച കേസില്‍ റിമാന്റിലായിരുന്നു. ഇവര്‍ ഒരു വന്‍ മയക്കുമരുന്നു ശൃംഖലയുടെ ഭാഗമാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: