ജനറിക് വരും എല്ലാം ശരിയാകും എന്ന് പറഞ്ഞിരിപ്പാണ് പൊതുജനം. ഒന്നും ശരിയാകാന്‍ പോകുന്നില്ല, ശരിയാക്കേണ്ടത് ശരിയാക്കാത്തിടത്തോളം കാലം.
മരുന്നുകള്‍ ഉണ്ടാക്കുന്നിടത്തുനിന്നേയുള്ള പരിശോധനകളാണ് ആവശ്യം. ജിഎംപി-ഗുഡ്മാനുഫാക്ചറിങ് പ്രാക്ടീസ് അനുശാസിക്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചുതന്നെയാണോ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്നും, ഹൈജീനിക് കണ്ഡീഷന്സ് നിലവാരമുള്ള സാഹചര്യങ്ങളിലാണോ കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും മറ്റും അറിയുകയാണ് വേണ്ടത്.
ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറികളുടെ എണ്ണവും അനലിസ്റ്റുകളുടെ എണ്ണവും ഡ്രഗ്സ് ഇന്‍സ്പെക്ടര്‍മാരുടെ എണ്ണവും കൂടുകയും കര്‍ശനമായ പരിശോധനാ സമ്പ്രദായം നടപ്പിലാക്കുകയും ചെയ്താലേ നല്ല മരുന്ന് പൊതുജനങ്ങള്‍ക്ക് കിട്ടൂ.
കൂണുകള്‍പോലെ മുളച്ചുവരുന്ന ഫാര്‍മസ്യൂട്ടിക്കല്‍സിനെ നിയന്ത്രിക്കുകയും കര്‍ശനമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യാതെ ജനറിക് മരുന്നു വിപ്ലവം ഇവിടെ ഫലവത്താകാന് പോകുന്നില്ല. തലയിലെഴുത്തിന് പിടലിയില്‍ ചൊറിഞ്ഞിട്ട് കാര്യമില്ലല്ലോ.
കേരം തിങ്ങിനിറഞ്ഞ നാട്ടില്‍ നല്ല വെളിച്ചെണ്ണ കൂട്ടാന്‍ കഴിയുന്നില്ല. നെല്ലറകള്‍ എന്നു വിളിച്ചിരുന്ന ഈ നാട്ടില്‍ നല്ല ചോറുതിന്നാന്‍ കിട്ടുന്നില്ല. ഔഷധ സസ്യങ്ങള്‍ മണ്ണില്‍ ചവിട്ടുന്നിടത്തെല്ലാം കിളിച്ചുനില്ക്കുന്ന കേരളത്തില്‍ ഒറിജിനല്‍ മരുന്നും നമുക്ക് പഞ്ഞിട്ടില്ല.
ഇതൊക്കെ തിന്നാനും വേണമല്ലോ ഒരു യോഗം. പിന്നെ മനസ്സും നന്നാവണേ. പണം പൂജാവിഗ്രഹമാകുന്നിടത്തോളം ഇതൊക്കെ അനുഭവിക്കതന്നെ വിധി.
ലളിത
കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: