തിരുവനന്തപുരം: ശ്രീനാരായണഗുരു ഈശ്വരനെന്ന തത്വം ശാസ്ത്രീയമായി പഠിച്ചറിഞ്ഞ് സര്‍വത്ര വ്യാപിക്കണമെന്ന് ശിവഗിരി മഠം പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍ പറഞ്ഞു. ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷപരിപാടികളുടെ ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിലും കേരളത്തിലും ആധുനികകാലത്ത് നിരവധി ഗുരുക്കന്മാര് ഉണ്ടായിട്ടുണ്ട്. അതില്‍ ഗുരുദേവന്റെ പ്രതേ്യകത അവിടുന്ന് ജീവിച്ചിരുന്നകാലത്ത് തന്നെ ജനലക്ഷങ്ങളുടെ പരമദൈവവും പരമഗുരുവുമായി മാറി എന്നതാണ്. ശിവഗിരിയില്‍ ജനലക്ഷങ്ങള്‍ ഒഴുകി എത്തുന്നത് ഒരു സാമൂഹ്യ പരിഷ്കര്ത്താവിന്റെമാത്രം കുടീരം കാണാനല്ല. ഈശ്വര തത്വമായി മാറിയ ഗുരുവിനെ ദര്ശിക്കുന്നതിനുവേണ്ടിയാണ്. ഈ പൊതുതത്വം ഗുരുദേവന്റെ മഹാസമാധിക്ക് നിമിത്തമായ തിരുവനന്തപുരത്ത് ഇനിയും പ്രചരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രകമ്മറ്റി ജനറല്‍ കണ്‍വീനര്‍ അജി. എസ്.ആര്.എം, നാഷണല്‍ കമ്മറ്റി കണ്‍വീനര്‍ എസ്. സുവര്‍ണകുമാര്‍, അഡ്വ. സുരേന്ദ്രലാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: