പത്തനംതിട്ട: ദേവസ്വം ബോര്‍ഡിന്റെ സ്ഥലങ്ങള്‍ കേരള സര്‍ക്കാര്‍ അവരുടെ അധികാരം ഉപയോഗിച്ച് കൈയടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. തിരുവനന്തപുരം കഴക്കൂട്ടം കുളങ്ങര ദേവീ ക്ഷേത്രത്തിന്റെ ഒന്നരയേക്കര്‍ സ്ഥലത്ത് ടൂറിസം പദ്ധതിയുടെ പേരില്‍ ദേവസ്വം ബോര്‍ഡിന്റെ അനുവാദമില്ലാതെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തറക്കല്ലിട്ടു. ദേവസ്വം ബോര്‍ഡിലെ ആരെയും ആ ചടങ്ങില്‍ പങ്കെടുപ്പിച്ചില്ല. കുളങ്ങര ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള സ്ഥലം ക്ഷേത്രത്തിന്റേതാണെന്ന് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. എന്നിട്ടും ദേവസ്വം ബോര്‍ഡിനെ മാറ്റി നിര്‍ത്തി അവരുടെ അനുവാദമില്ലാതെ അവിടെ ടൂറിസം വികസന പദ്ധതിക്ക് തറക്കല്ലിട്ടു. ദേവസ്വം ഭൂമി കൈയടക്കാന്‍ ഒരു മതേതര സര്‍ക്കാര്‍ ശ്രമിച്ചുകൂടാ. അത് സര്‍ക്കാരിന് ഭൂഷണമല്ലെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: