വെട്ടിക്കവല: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പ്രധാന ക്ഷേത്രമായ വെട്ടിക്കവല ശ്രീമഹാദേവക്ഷേത്രത്തിലെ കല്‍വിളക്ക് തകര്‍ത്ത നിലയില്‍. ക്ഷേത്രത്തിന്റെ പള്ളിവേട്ടക്കാവിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കല്‍വിളക്കാണ് തകര്‍ത്തത്. അര്‍ദ്ധരാത്രിയാണ് അക്രമം നടന്നതെന്ന് കരുതുന്നു. പുരാതന കല്‍വിളക്കാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. അതേസമയം കല്‍വിളക്ക് തകര്‍ത്ത സംഭവത്തില്‍ ദേവസ്വംബോര്‍ഡ് പോലീസില്‍ പരാതി നല്‍കാനോ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനോ തയാറായിട്ടില്ല.
പുരാതനവും ചരിത്രപ്രസിദ്ധവുമായ വെട്ടിക്കവല മഹാദേവര്‍ ക്ഷേത്രത്തിലെ കല്‍വിളക്ക് തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഖണ്ഡ് സമിതി ആവശ്യപ്പെട്ടു.
സംഭവത്തില്‍ അന്വേഷണം നടത്താതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധയോഗത്തില്‍ സന്തോഷ് വെട്ടിക്കവല അദ്ധ്യക്ഷത വഹിച്ചു. ഗോപന്വെട്ടിക്കവല, മണിക്കുട്ടന്, ഗോപന്.ജി.എ, സുമേഷ്, അരുണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: