എഡ്ജ്ബാസ്റ്റണ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ താരം എന്ന റെക്കോഡ് ഇനി രവീന്ദ്ര ജഡേജയ്ക്ക് സ്വന്തം. ഈ നേട്ടത്തില്‍ ജഡേജ പിന്നിലാക്കിയത് ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് ബൗളറായ സഹീര്‍ ഖാനെയാണ്.
ഒമ്പതു മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റെടുത്ത സഹീറിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോഡ്. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്നലെ ഒരു വിക്കറ്റു വീഴ്ത്തിയതോടെ ജഡേജയുടെ വിക്കറ്റ് നേട്ടം 16 ആയി.
14 വീതം വിക്കറ്റുകളുമായി ഹര്ഭജന് സിങ്ങും സച്ചിന് ടെന്‍ഡുല്‍ക്കറുമാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇഷാന്ത് ശര്‍മയ്ക്ക് 13 ഉം ഭുവനേശ്വര്‍ കുമാറിന് 12 ഉം വിക്കറ്റുകളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരെ പത്തോവര്‍ എറിഞ്ഞ ജഡേജ 48 റണ്‍സ് വഴങ്ങിയാണ് ഒരുവിക്കറ്റെടുത്തത്. 21 പന്തില്‍ 15 റണ്‍സെടുത്ത ഷക്കിബ് അല്‍ഹസന്റെ നിര്‍ണായക വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: