അന്യ ദേവതഭക്താഃ
മറ്റു ദേവന്മാരില് ഭക്തിയുള്ളവരാണ്, ത്രയീവിദ്യയില്‍-കര്‍മ്മകാണ്ഡത്തിലെ യജ്ഞവിധാനങ്ങളില് നിപുണന്മാരായ മീമാംസകന്മാര്. അവര്‍ സ്വന്തം ഉപാസ്യന്മാരായ മീമാംസകന്മാര്. അവര്‍ സ്വന്തം ഉപാസ്യന്മാരായ ദേവഗണങ്ങളെ-ഇന്ദ്രന്, മിത്രന്, രുദ്രന്, ഗണപതി തുടങ്ങിയവരെ യജിക്കുന്നു; പൂജിക്കുന്നു. വളരെയധികം ശ്രദ്ധയോടെ, ഓരോ ചടങ്ങുകളിലും മന്ത്രങ്ങളുടെ ഉച്ചാരണങ്ങളിലും ഒരു പിഴവും കൂടാതെ തന്നെ, ഉപാസിക്കുന്നു.
മാം ഏവ യജന്തേ
ആ പൂജകളും ഹോമങ്ങളും അഗ്നിഷ്ടോമം തുടങ്ങിയ യജ്ഞങ്ങളും അതത് ദേവന്മാരാണ് താല്‍ക്കാലികമായി സ്വീകരിക്കുന്നതെങ്കിലും അന്ത്യത്തിങ്കല്‍ എന്നിലാണ് എത്തിച്ചേരുന്നത്. കാരണം ആ ദേവന്മാരെല്ലാം എന്റെ രൂപഭേദങ്ങളാണ്. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഉത്തരവാദപ്പെടുത്തിയ ഉപദേവന്മാരാണ്. ഈ വസ്തുത ഗീതയില്‍തന്നെ ഇതിന് മുന്‍പ് ഭഗവാന് വിശദീകരിച്ചിട്ടുണ്ട്. ഇനി മേലിലും പറയുന്നതാണ്. വേദത്തില്‍ ഭഗവാന് ആദ്യമേ ഇക്കാര്യം പറഞ്ഞുവച്ചിട്ടുണ്ട്. നോക്കുക.
”ഇന്ദ്രം മിത്രം ഏകംസദ്, വിപ്രാബഹുധാ വദന്തി” ( ഇന്ദ്രനെന്നും മിത്രനെന്നും ഒരു സത്യത്തെതന്നെ അറിവുള്ളവര്‍ പല പ്രകാരത്തിലും പറയുന്നു.)” സര്‍വദേവന്മാരുടെയും രൂപത്തില്‍ ശോഭിക്കുന്നത് ഭഗവാന് തന്നെയാണെന്ന തത്ത്വം ആ വേദ പണ്ഡിതന്മാര് അറിയാന്‍ ശ്രമിക്കുകപോലുമില്ല. അതിനാലാണ് അവര്‍ പരമപദത്തില് എത്താതിരിക്കുന്നതും സ്വര്ഗാദിലോകങ്ങളില്നിന്ന് പുറംതള്ളപ്പെടുന്നതും ഭൂമിയില്‍ വീണ്ടും ജനിക്കേണ്ടിവരുന്നതും.
അവിധി പൂര്വ്വകം യജന്തേ
വേദപണ്ഡിതന്മാരുടെയും മീമാംസകന്മാരുടെയും അത്തരം യജ്ഞങ്ങളും പൂജകളും വിധി-അനുഷ്ഠാനത്തിന്റെ യഥാര്‍ത്ഥ ജ്ഞാനം അനുസരിച്ചല്ല അനുഷ്ഠിക്കപ്പെടുന്നത് എന്ന യഥാര്ത്ഥാവബോധം വൈദികന്മാര്ക്ക് ഇല്ലേ ഇല്ല.
യജത്തില് ഭഗവാനാണ് പ്രധാന ദേവന്
”സോമക്രയം കഴിഞ്ഞാല്‍ അതിനെ തേരിലേറ്റി എഴുന്നള്ളിച്ചുകൊണ്ടുപോയി സിംഹാസനത്തിലിരുത്തിയശേഷം ”ആതിഥ്യേഷ്ടി” എന്ന ഒരു ക്രിയയുണ്ട്. അത് വിഷ്ണുവിനായിട്ടാണ് ചെയ്യുന്നത്.വൈദികകാലത്ത് വിഷ്ണുവിന് പ്രാധാന്യമുണ്ടായിരുന്നില്ല, പുരാണകാലത്താണ് വിഷ്ണിവിന് പ്രാധാന്യം കിട്ടിയത് എന്ന് പ്രബലമായ ഒരു വാദഗതിയുണ്ട്. ഈ വാദഗതി ശരിയല്ല എന്ന് യാഗത്തിലെ ഈ അനുഷ്ഠാനം തെളിയിക്കുന്നു. വിഷ്ണുവിനെത്തന്നെയാണ് സോമനെന്ന നാമത്തില്‍ പ്രതിപാദിക്കുന്നത് എന്നതിന്റെ തെളിവാണല്ലോ സോമനുവേണ്ടി ചെയ്യുന്ന ആതിഥ്യേഷ്ടി വിഷ്ണുവിനായി പ്രതിപാദിക്കാന്‍ ഋഗ്വേദത്തില്‍ ഒരു മണ്ഡലം മുഴുവന്‍ നീക്കിവച്ചിരിക്കുന്നു. മറ്റെല്ലാ ദേവന്മാരെക്കാളും സോമദേവനാണ്-അഥവാ സോമദേവതാ രൂപിയായ വിഷ്ണുവിനാണ് എന്നാണല്ലോ ഇതു വിളിച്ചു പറയുന്നത്.
(യജ്ഞങ്ങള്‍ എന്ത്? എന്തിന്? – കെ.എന്‍. കൃഷ്ണന് നമ്പൂതിരി. ഖണ്ഡിക- 21, 22, പുറം 25, 26)
യഥാര്‍ത്ഥ വേദപണ്ഡിതന്മാരുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍ ഇന്നും അംഗീകരിക്കപ്പെടുന്നില്ല. എല്ലാ യജ്ഞങ്ങളും ശ്രീകൃഷ്ണ ഭഗവാന്റെ ആരാധനയാണ്. മോക്ഷം അഥവാ പരമപദം ലഭിക്കാന്‍ കാരണവുമാണ്. ഈ വസ്തുത അറിയാതെ, അനുഷ്ഠിക്കപ്പെടുന്ന യജ്ഞങ്ങള്‍ വിധിപൂര്വകമല്ല എന്നാണ് ഭഗവാന് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: