കോഴിക്കോട്: ”ഇവര്‍ എനിക്ക് മക്കളെപ്പോലെയായിരുന്നു. പലരെയും കാണുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. അവരുടെ പ്രയത്നത്തിന് ഫലം കണ്ടുതുടങ്ങി. കായികതാരങ്ങള്‍ക്ക് അഭിമാനമാണ് പുതിയ സംരംഭമെന്ന് പി ടി ഉഷയെ ഭാരതത്തിന്റെ അഭിമാനതാരമായി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുന്നതില്‍ കഠിനപ്രയത്നം നടത്തിയ കോച്ച് ഒ.എം. നമ്പ്യാര്‍.
കിനാലൂര്‍ ഉഷ സ്കൂളിലെ സിന്തറ്റിക് ട്രാക്ക് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഒ.എം. നമ്പ്യാര്‍. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ ആദ്യബാച്ചിലെ താരങ്ങളില്‍ പലരും ചടങ്ങിനെത്തിയത് നമ്പ്യാരെ സന്തോഷവാനാക്കി. 1977ല്‍ കണ്ണൂര്‍ താവക്കര യു.പി.സ്കൂളില്‍ എട്ടാംക്ലാസില്‍ ചേര്‍ന്ന 40 പേരടങ്ങുന്നതായിരുന്നു സ്പോര്‍ട്സ് ഡിവിഷനിലെ ആദ്യ ബാച്ച്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരില്‍ പി.ടി. ഉഷയും ഉണ്ടായിരുന്നു. അത്ലറ്റിക്സിലെ 17 പേരില്‍ പി.ടി. ഉഷ, എസ്. ഗീത, വി.വി. മേരി, പി.ജി. ത്രേസ്യാമ്മ എന്നിവര്‍ ദേശീയ ചാമ്പ്യന്മാരായി. 1979ല്‍ 200-800 മീറ്ററുകളിലായിരുന്നു ഇവര്‍ മത്സരിച്ചത്.
ഒ.എം. നമ്പ്യാരുടെ കഠിന പരിശീലനമാണ് തങ്ങളെ വിക്ടറി സ്റ്റാന്റില്‍ എത്തിച്ചതെന്ന് ത്രേസ്യാമ്മയും മേരിയും ഗീതയും പറഞ്ഞു. ത്രേസ്യാമ്മ വയനാട് വടുവഞ്ചാല്‍ ഹയര്‍ സെക്കന്ററിയില്‍ കായിക അദ്ധ്യാപികയാണ്. മേരി കണ്ണൂര്‍ നവോദയ സ്കൂളിലും ഗീത പള്ളിക്കുന്ന് ഹയര്‍ സെക്കന്ററി സ്കൂളിലും കായികാദ്ധ്യാപികമാരാണ്.
കിനാലൂരിലെ ഉഷ സ്കൂളിലെ സിന്തറ്റിക് ട്രാക്കിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ കോച്ച് ഒ.എം. നമ്പ്യാര്‍ കണ്ണൂര്‍ സ്പോര്‍ട്സ് സ്കൂളിലെ ആദ്യബാച്ചിലെ പി.ടി. ഉഷ ഉള്‍പ്പെടെയുള്ളവര്‍ക്കൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: