എഡിന്‍ബര്‍ഗ്: ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരായ ഏകദിന ക്രിക്കറ്റില്‍ സ്കോട്ട്ലന്‍ഡിന് ചരിത്ര ജയം. സിംബാബ്വെയെയാണ് സ്കോട്ട്ലന്‍ഡ് 26 റണ്‍സിന് പരാജയപ്പെടുത്തിയത്. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയം നേടിയത്.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡ് 50 ഓവറില്‍ 6 വിക്കറ്റിന് 317 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേ 41.4 ഓവറില്‍ 272 റണ്‍സിനു എല്ലാവരും പുറത്തായി. മഴകാരണം സിംബാബ്വെയുടെ വിജയലക്ഷ്യം 43 ഓവറില്‍ 299 റണ്‍സായി പുനര്‍ നിര്‍ണയിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലന്‍ഡിനെ കൂറ്റന്‍ സ്കോറിലെത്തിച്ചത് ക്യാപ്റ്റന്‍ കോയേറ്റ്സര്‍ (109) നേടിയ ശതകവും അര്‍ദ്ധസെഞ്ചുറി നേടിയ ക്രെയിഗ് വാലെസ് (58), മൈക്കല്‍ ലീസക് (59) എന്നിവരുടെ പ്രകടനവുമാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെക്ക് ഓപ്പണര്‍മാരായ സോളമന് മീര്‍ (40), ഹാമിള്ട്ടണ് മസാകഡ്സ (38) എന്നിവര്‍ മികച്ച തുടക്കം നല്കി. എന്നാല്‍ ഹാമിള്ട്ടണ് അനാവശ്യമായി റണ്‍ഔട്ടായതിന് പിന്നാലെ അതേ ഓവറില്‍ ക്രെയ്ഗ് ഇര്‍വിനെയും സിംബാബ്വെയ്ക്ക് നഷ്ടമായി.
ഒരുഘട്ടത്തില്‍ സിംബാബ്വെ നാലിന് 107 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ എത്തിയത്. പിന്നീട് മത്സരം പുനരാരംഭിക്കുകയും സിംബാബ്വെയുടെ വിജയലക്ഷ്യം 43 ഓവറില്‍ 299 റണ്‍സായി പുനര്‍നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍70 റണ്‍സെടുത്ത ഷോണ്‍ വില്ല്യംസും 62 പന്തില്‍ അഞ്ചു സിക്സും 10 ബൗണ്ടറിയും നേടി 92 റണ്‍സ് അടിച്ചെടുത്ത വാല്ലറും സിംബാബ്വെക്ക് വിജയം സമ്മാനിക്കുമെന്ന് തോന്നിച്ചെങ്കിലും കോണ്‍ ഡി ലാംഗിന്റെ ബൗളിങ്ങില്‍ സിംബാബ്വെ തോല്‍വിയിലേക്ക് വീഴുകയായിരുന്നു. 8 ഓവറില്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ലാംഗ് നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: