കൊച്ചി: കെഎസ്ആര്‍ടിസിക്കു മാത്രം സര്‍വീസ് നടത്താവുന്ന ആലുവ-അങ്കമാലി, ആലുവ-പെരുമ്പാവൂര്‍, ആലുവ-പറവൂര്‍, ഇടപ്പള്ളി-ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി (കണ്ടെയനര്‍ റോഡ് വഴി) റൂട്ടുകളില്‍ കൊച്ചി മെട്രോ സ്പെഷല്‍ ഫീഡര്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി പാലാരിവട്ടം, ആലുവ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ചാണു ഫീഡര്‍ സര്‍വീസുകള്‍ ഉണ്ടാവുക. കെഎസ്ആര്‍ടിസി
ലോഫ്ലോര്‍ എസി, നോണ്‍ എസി വിഭാഗത്തില്‍പ്പെട്ട 40 വീതം ബസുകള്‍ രണ്ടു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചു സര്‍വീസ് നടത്തുമെന്നു സോണല്‍ ഓഫിസര്‍ എസ്.കെ.സുരേഷ്കുമാര്‍ പറഞ്ഞു. മെട്രോ കടന്നു പോകുന്നത് ദേശസാല്‍കൃത റൂട്ടിലൂടെയായതിനാല്‍ മെട്രോ യാത്രക്കാരെ സഹായിക്കാനും സര്‍വീസുകളുടെ വിവരങ്ങള്‍ നല്കാനുമായി എല്ലാ മെട്രോ സ്റ്റേഷനുകളിലും ഒരോ ഉദ്യോഗസ്ഥരെ ഒരു മാസത്തേക്കു നിയമിക്കും. സര്‍വീസ് നടത്തിപ്പിനും ഏകോപനത്തിനുമായി രണ്ടു സ്പെഷല്‍ ഓഫീസര്‍മാരെയും ഒരു കോഓര്ഡിനേറ്ററേയും നിയമിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപ സ്ഥലങ്ങളിലും ഡിപ്പോകളിലും സര്‍വീസ് അവസാനിപ്പിക്കുന്ന ബസുകള്‍ തൊട്ടടുത്ത മെട്രോ സ്റ്റേഷനുകളിലേക്കു ദീര്‍ഘിപ്പിക്കും.
മെട്രോ പ്രവര്‍ത്തിക്കുന്ന രാവിലെ അഞ്ചു മുതല്‍ രാത്രി 10 വരെ ഫീഡര്‍ സര്‍വീസുകളുണ്ടാകും. ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഏകോപിപ്പിക്കാനായി വാട്സാപ്പ് ഗ്രൂപ്പും തുടങ്ങിയിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: