കൊച്ചി: പുതുവൈപ്പിനിലെ ഐഒസി സംഭരണ പ്ലാന്റിനെതിരെ സമരം ചെയ്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത പോലീസ് നടത്തിയത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും കമ്മീഷന് ആക്റ്റിംഗ് ദ്ധ്യക്ഷന് പി.മോഹനദാസ് എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്കി.
നിയമാനുസരണം സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രക്ഷോഭകരെ അനധികൃതമായി കസ്റ്റഡിയിലെടുത്ത വിവരം ഹൈക്കോടതിയിലെ ചില വനിതാ അഭിഭാഷകര്‍ മനുഷ്യാവകാശ കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസിനെ ഫോണില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കമ്മീഷന് ഇടപെട്ടത്. കുട്ടികളെ അടിയന്തരമായി വിട്ടയക്കണമെന്നും ഉത്തരവില്‍ പറയുന്നു. സമരക്കാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ലംഘിക്കരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ മൂന്നാഴ്ചക്കകം വിശദീകരണം നല്‍കണം. വിഷയത്തില്‍ നേരിട്ട് ഇടപെടണമെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു. നൂറു പേരെയാണ് നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 38 പേര് കുട്ടികളാണ്. സമരക്കാര്‍ക്ക് ശുചിമുറി ഉപയോഗിക്കാന്‍ പോലീസുകാര്‍ അനുവാദം നല്‍കിയില്ല. സമരക്കാര്‍ക്ക് ഭക്ഷണവും വെള്ളവും നല്കാന് പോലീസുകാര്‍ തയ്യാറായില്ലെന്നും കമ്മീഷനില്‍ അയച്ചുകിട്ടിയ പരാതിയില്‍ പറയുന്നു. സംഘാടകര്‍ വാങ്ങി കൊടുത്ത ഭക്ഷണം കഴിച്ചവരെ കൈ കഴുകുന്നതിന് അനുവദിച്ചില്ലെന്നും പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: