ഓവല്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ത്ത് പാകിസ്ഥാന് മികച്ച സ്കോര്‍ കുതിക്കുന്നു. നാല് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ പാക് ബാറ്റ്സ്മാന്മാര് ആക്രമണ ബാറ്റിംഗ് പുറത്തെടുത്ത് ഇന്ത്യന്‍ ബൗളിംഗിനെ സമ്മര്‍ദ്ദത്തിലാക്കി.
52 പന്തില്‍ 46 റണ്‍സെടുത്ത ബാബര്‍ അസാമിന്റെ വിക്കറ്റാണ് അവസാനം വീണത്. കേദാര്‍ ജാദവിന്റെ പന്തില്‍ യുവരാജ് സിംഗ് ക്യാച്ചാണ് അസമിനെ പുറത്താക്കിയത്. സെഞ്ച്വറി നേടിയ ഫഖര്‍ സമാനും 59 റണ്‍സെടുത്ത അസര്‍ അലിയും ഷുഐബ് മാലിക്കും പുറത്തായിരുന്നു. 106 പന്തില്‍ 12 ഫോറും മൂന്ന് സിക്സറും പറത്തിയാണ് സമന് 114 റണ്‍സെടുത്തത്.
69 പന്തില്‍ ആറ് ഫോറും ഒരു സിക്സറും അടക്കം 59 റണ്‍സെടുത്ത അലി റണ്ണൗട്ടാവുകയായിരുന്നു. 16 പന്തില്‍ 12 റണ്‍സ് എടുത്ത ഷുഐബ് മാലിക്ക് ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ കേദാര്‍ ജാദവ് എടുത്ത ക്യാച്ചില്‍ പുറത്താവുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ പാകിസ്ഥാനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: