ലണ്ടന്‍: പാക്കിസ്ഥാന്റെ ആക്രമണത്തിന് മുന്നില്‍ ഇന്ത്യയുടെ പേരുകേട്ട മുന്‍ നിര ബാറ്റ്സ്മാന്മാരൊക്കെ തലകുനിച്ച് മടങ്ങിയപ്പോള്‍ പിടിച്ചുനിന്നത് ഹാര്‍ദിക് പാണ്ഡ്യ മാത്രം. ഏഴാമനായി ബാറ്റിങ്ങിനിറങ്ങി പാക് പടയെ ഒറ്റയ്ക്ക് നേരിട്ട പാണ്ഡ്യ റെക്കോര്ഡുകുറിച്ചു.
ഒരു ഐസിസി ലോകകപ്പില്‍ ഏറ്റവും വേഗതയാര്‍ന്ന അര്‍ധശതകം നേടുന്ന കളിക്കാരന്നെ റെക്കോര്‍ഡാണ് പാണ്ഡെ സ്വന്തമാക്കിയത്.
32 പന്തില്‍ 50 റണ്‍സ് തികച്ചാണ് റെക്കോര്‍ഡ് നേടിയത്. ഓസ്ട്രേലിയയുടെ ആദം ഗില്‍ക്രിസ്റ്റ് 1999 ലെ ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ 33 പന്തില്‍ 50 റണ്‍സ് കുറിച്ച റെക്കോര്‍ഡാണ് വഴിമാറിയത്. അടിച്ചു തകര്‍ത്ത പാണ്ഡ്യ 43 പന്തില്‍ നാലു ഫോറും ആറു സിക്സറും പൊക്കി 76 റണ്‍സ് നേടി.
പാണ്ഡ്യ ക്രീസില്‍ നിന്നപ്പോള്‍ ഇന്ത്യ വിജയതീരത്തേയ്ക്ക് നീങ്ങുമെന്ന് തോന്നിച്ചു. എന്നാല്‍ രവീന്ദ്ര ജഡേജയുടെ പിഴവ് പാണ്ഡ്യയുടെ ഇന്നിംഗ്സിന് അന്ത്യം കുറിച്ചു. പന്ത് അടിച്ചകറ്റിയ പാണ്ഡെ റണ്‍സിനായി ഓടിയെങ്കിലും ജഡേജ മറുവശത്ത് അനങ്ങാതെ നിന്നു. തുടര്‍ന്ന് പാണ്ഡ്യ റണ്‍ ഔട്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: