പളളുരുത്തി: കരുവേലിപ്പടി സപ്ലൈക്കോയുടെ ഔട്ട് ലെറ്റില്‍ മോഷണം. ഷട്ടറിന്റെ താഴ് മാറ്റി അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി അറുപത്തിയാറായിരം രൂപയും ഇതോടെപ്പം പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോ മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന മുവ്വായിരത്തി അഞ്ഞൂറ് രൂപയും എടുത്തതായി പോലീസ് പറഞ്ഞു. ശനിയാഴ്ചത്തെ രണ്ട് ദിവസം നടന്ന കച്ചവടത്തില്‍ നിന്ന് ലഭിച്ച പണം ഞായറാഴ്ച അവധിയായതിനാല്‍ ഇവിടെ സൂക്ഷിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് ജീവനക്കാര്‍ ഷോപ്പ് പൂട്ടി പോയത്.
ഇന്നലെ രാവിലെ കട തുറക്കാന്‍ എത്തിയ ജീവനക്കാര്‍ ഷോപ്പിന്റെ പ്രധാന ഷട്ടറിന്റെ രണ്ട് താഴും തകര്‍ത്ത നിലയില്‍ കാണുകയായിരുന്നു.തുടര്‍ന്ന് ജീവനക്കാര്‍ തോപ്പുംപടി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.ജി.അനീഷ്,തോപ്പുംപടി എസ്.ഐ.സി.വിനു എന്നിവരുടെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി.വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: